റിയാദ് : സൗദി അറേബ്യയിൽ കർഫ്യു നിയന്ത്രണങ്ങളും ലോക്ഡൗണും ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി ചട്ടങ്ങളിൽ മാറ്റം വരുത്തിയ
തായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുൻകരുതൽ, പ്രതിരോധ നടപടികൾ ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിഷ്കാരങ്ങൾ ആണ് മുന്നോട്ടു വെച്ചിരിക്കുന്നത്. 50 പേരിൽ കൂടുതൽ ഒത്തുചേരൽ ഒഴിവാക്കുക. മാസ്ക് ധരിക്കാതെയും ആവശ്യമായ സനിറ്റൈസറുകൾ ജീവനക്കാർക്കും മറ്റും യഥാസ്ഥലങ്ങളിൽ നല്കാതെയും, പ്രവേശന കവാടങ്ങളിൽ ടെമ്പറേച്ചർ പരിശോധിക്കാതെയും ഇരിക്കുന്ന സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് 10000 റിയാൽ ആണ് പിഴ. മാളുകളിലെ ട്രോളികളും മറ്റും കൃത്യമായി അണുവിമുക്തമാക്കിയിരിക്കണം. മാളുകളിലെ കുട്ടികളുടെ കളിസ്ഥലങ്ങൾ, വസ്ത്രങ്ങളുടെ ട്രയൽ റൂമുകൾ എന്നിവ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക
അകലം പാലിക്കാതെ ഇരിക്കുക, താപനില പരീശോധിക്കാൻ വിസമ്മതിക്കുക, താപനില 38ഡിഗ്രിക്ക് മുകളിൽ കണ്ടാലും അനന്തര നടപടികൾക്ക് വിധേയരാകാതിരിക്കുക തുടങ്ങി മനഃപൂർവമായ നിയമലംഘനങ്ങൾക്ക് 1000 സൗദി റിയാൽ ആണ് പിഴ. ആവർത്തിച്ചു നിയമ ലംഘനമുണ്ടായാൽ പിഴ ഇരട്ടിയാക്കും.