റിയാദ് : കൊറോണ ബാധിതനായ ഒരാൾ ഉൾപ്പെടെ മൂന്നു മലയാളികൾ സൗദിയിൽ മരണമടഞ്ഞു. കോഴിക്കോട് വടകര കക്കട്ടിൽ കുറ്റിയിൽ വീട്ടിൽ കണാരൻ ജാനു ദമ്പതികളുടെ മകൻ നിജേഷ് (33) ആണ് കൊറോണ ബാധിച്ചു ചികിത്സയിൽ ഇരിക്കെ ദമ്മാം സെൻട്രൽ ആശുപത്രിയിൽ മരിച്ചത്. ദമ്മാം ടൊയോട്ടയിൽ ഹോട്ടൽ നടത്തി വരുകയായിരുന്നു ഇദ്ദേഹം. ഭാര്യ ഷിംന
മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് മില്ലുംപടി സ്വദേശി മുല്ലപ്പള്ളി മുഹമ്മദ് അലി (50), തിരുവനന്തപുരം കിളിമാനൂര്‍ ആറ്റൂര്‍ സ്വദേശി നിലവറ പുത്തന്‍ വീട്ടില്‍ ഈസുകുഞ്ഞുവിന്റെയും ഫാത്തിമ ബീവിയുടെയും മകൻ മുഹമ്മദ് മുസ്തഫ (63) എന്നിവരാനാണ് മരിച്ച മറ്റു രണ്ടു പേർ. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് വിവരം.
സുലൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദ് അലി റിയാദിൽ ആണ് മരിച്ചത് . മൂസ ഹാജി- ആയിഷക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ഉമ്മു കുല്‍സു. മക്കള്‍ മിന്‍ഹാജ്, നിയാസ്, നിഹാല്‍.
കഴിഞ്ഞ മുപ്പതു വര്‍ഷമായി ടാക്സി ഡ്രൈവര്‍ ആയി ജോലി ചെയ്ത് വരുകയായിരുന്ന മുഹമ്മദ് മുസ്തഫ ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്.
ഭാര്യ നസീമ, ഇദ്ദേഹത്തിന് മൂന്നു മക്കളുണ്ട്.