ശ്രീനഗര്‍: എല്ലാ അന്താരാഷ്‌ട്ര മര്യാദകളും ലംഘിക്കുന്ന ചൈനയ്‌ക്ക് തിരിച്ചടിയായി ഇന്ത്യന്‍ നീക്കം. അതിര്‍ത്തിയില്‍ ചൈന അനധികൃതമായി നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന മേഖലകളെ മുഴുവന്‍ വലയം ചെയ്ത് ഇന്ത്യ സൈനിക താവളങ്ങള്‍ തുറന്നു. ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലാണ് ചൈന അതിര്‍ത്തിയിൽ സൈന്യത്തെ നിരത്തിയത് . ഇതിന് ബദലായി മുഴുവന്‍ നിയന്ത്രണ രേഖ പ്രദേശത്തും സര്‍വ്വസജ്ജീകരണങ്ങളോടും കൂടിയ കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ഒരുക്കിയത്. കരസേനമാത്രം ഉണ്ടായിരുന്ന ലഡാക്കിലെ ദുര്‍ഘടമായ പ്രദേശങ്ങളില്‍ വ്യോമസേനയ്‌ക്കും താവളമൊരുക്കിയത് ചൈനയ്‌ക്ക് വന്‍ ഭീഷണിയാണ്.
4000 കിലോ മീറ്റര്‍ വരുന്ന ഇന്ത്യയുടെ ലഡാക് മുതല്‍ അരുണാചല്‍ വരെയുള്ള പ്രദേശങ്ങളുടെ അതിർത്തിക്ക് സമീപമാണ് ചൈന വിവിധ ഘട്ടങ്ങളിലായി സൈനികരുടെ സാന്നിദ്ധ്യം കൂട്ടിയത്. എന്നാല്‍ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ട്, സിക്കിം,അരുണാചല്‍ അടക്കം നിയന്ത്രണരേഖ കടന്നുപോകുന്ന എല്ലാ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലും എല്ലാവിധ സംവിധാനങ്ങളുമുള്ള സൈനിക കേന്ദ്രങ്ങള്‍ സ്ഥിരമായി ഇന്ത്യ സ്ഥാപിക്കുകയാണ്. കേന്ദ്രങ്ങളുടെ പണി പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് പ്രതിരോധമന്ത്രാലയം.
1962ന് ശേഷം ചൈനയുടെ ഏറ്റവും വലിയ സൈനിക നീക്കമാണ് സിക്കിം ലഡാക്ക് മേഖലകളില്‍ അതിർത്തിയിൽ നടത്തിയത്. എന്നാല്‍ ചൈനക്ക് ഒഴിഞ്ഞുപോകേണ്ട തരത്തില്‍ അതിശക്തമായ മറുപടിയും അന്താരാഷ്‌ട്ര സമ്മര്‍ദ്ദവും ചെലുത്താന്‍ ഇന്ത്യയ്‌ക്കായി. നാകുലാ മേഖലയില്‍ ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ സൈനികരുമായി കയ്യാങ്കളി നടത്തി അവരെ ഇടിച്ച് പരിക്കേല്‍പ്പിച്ചതും ചൈനയ്‌ക്ക് നാണക്കേടായി.