ശ്രീനഗർ : ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാൾ കൊടും ഭീകരനെന്ന് സുരക്ഷ സേന. ഒരു സി.ആർ.പി.എഫ് ജവാന്റെയും ആറുവയസ്സുകാരനായ കുഞ്ഞിന്റെയും മരണത്തിനു കാരണക്കാരനായ ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പൊലീസ് വ്യക്തമാക്കി. സാഹിദ് ദാസ് എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്.
ജമ്മു കശ്മീർ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരായ മൂന്നു പേർ ചേർന്ന് നടത്തിയ ആക്രമണത്തിലാണ് സി.ആർ.പി.എഫ് ജവാനും ആറുവയസ്സുകാരനായ കുട്ടിയും കൊല്ലപ്പെട്ടത്. സി.ആർ.പി.എഫ് പട്രോളിംഗ് സംഘത്തിനു നേരെ ഭീകര സംഘം ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.ഭീകര സംഘത്തിലെ മറ്റ് രണ്ടു പേരെ ദിവസങ്ങൾക്ക് മുൻപ് നടന്ന ഏറ്റുമുട്ടലിൽ സൈന്യം വകവരുത്തിയിരുന്നു.
കഴിഞ്ഞ ഒരുമാസമായി ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ ശക്തമായ നീക്കമാണ് സൈന്യം നടത്തുന്നത്. ഈ മാസം മാത്രം അൻപതിലധികം ഭീകരരെ സൈന്യം വധിച്ചിരുന്നു.