സിഡ്‌നി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സെഞ്ച്വറി നേട്ടം മറികടക്കാന്‍ സാധ്യതയുള്ള ഒരു താരമേ ഇന്ന് ലോകക്രിക്കറ്റിലുള്ളുവെന്ന് മുന്‍ ഓസ്‌ട്രേലയിന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തനായ വിരാട് കോഹ്ലിയെയാണ് ഹോഗ് സച്ചിന്റെ പിന്‍ഗാമിയായി വിശേഷിപ്പിക്കുന്നത്. പ്രതിഭയ്‌ക്കപ്പുറം ദീര്‍ഘകാലം കളിക്കാന്‍ സാധിക്കുന്ന ശാരീരിക ക്ഷമതയുണ്ടെങ്കില്‍ മാത്രമേ സച്ചിനെ പോലൊരു അസാമാന്യ താരം കെട്ടിപ്പടുത്ത റെക്കോഡുകള്‍ തകര്‍ക്കാനാകൂ എന്നാണ് ഹോഗിന്റെ വിലയിരുത്തല്‍.
ഈ നേട്ടം മറികടക്കാൻ ഉറപ്പായിട്ടും സാധിക്കുന്ന താരം കോഹ്ലിയാണ്. സച്ചിന്റെ കാലഘട്ടത്തേക്കാള്‍ നിലവിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടിരിക്കുന്നു. അതിന്റെ ആനുകൂല്യം കോഹ്ലിയ്‌ക്ക് ലഭിക്കും.നിരവധി ഡോക്ടര്‍മാരും ശാരീരിക പരിശീലനത്തിന് സഹായിക്കു ന്നവിദഗ്ധന്മാരും ഇന്ന് എല്ലാ കായിക താരങ്ങള്‍ക്കും ചുറ്റുമുണ്ട്. ഇതെല്ലാം അതിവേഗം റണ്‍സെടുക്കുന്ന കോഹ്ലിക്കാണ് ഗുണകരമാവുകയെന്നും ഹോഗ് പറഞ്ഞു.
സച്ചിന്‍ തന്റെ കരിയറിലാകെ 100 സെഞ്ച്വറികള്‍ ചേര്‍ത്ത താരമാണ്. എന്നാല്‍ നിലവില്‍ എല്ലാ മേഖലയിലുമായി കോഹ്ലി 70 സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. നിലവില്‍ ഏകദിനങ്ങളിലെ ബാറ്റിംഗില്‍ ഒന്നാം സ്ഥാനത്താണ് കോഹ്ലി.248 ഏകദിനങ്ങളിലായി 43 സെഞ്ച്വറികള്‍ കോഹ്ലി അടിച്ചെടുത്തു കഴിഞ്ഞു. ടെസ്റ്റില്‍ 86 മത്സരങ്ങളിലായി 7240 റണ്‍സാണ് കോഹ്ലി നേടിയിരിക്കുന്നത്. ഇതില്‍ 27 സെഞ്ച്വറികളുണ്ടെന്നും ഹോഗ് ചൂണ്ടിക്കാട്ടി ഹോഗ് കൂട്ടിച്ചേര്‍ത്തു.