ഇസ്ലാമാബാദ്: മനുഷ്യവാകാശ ലംഘനങ്ങളുടെ പേരില്‍ ആഗോള തലത്തില്‍ പ്രതിഛായ നഷ്ടപ്പെട്ടിട്ടും ഐക്യരാഷ്‌ട്രസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങി പാകിസ്താന്‍. ഐക്യരാഷ്‌ട്ര സഭയുടെ ദക്ഷിണേഷ്യന്‍ വിഭാഗത്തിലെ പ്രതിനിധിയാകാനുള്ള തെരഞ്ഞെടുപ്പിലേക്കാണ് പാകിസ്താന്‍ മത്സരിക്കാന്‍ നോക്കുന്നത്. നാലു വ്യത്യസ്ത വിഭാഗങ്ങളിലേക്ക് മത്സരിക്കാനാണ് പാകിസ്താന്‍ അനുമതി ചോദിച്ചിരിക്കുന്നത്.
സിന്ധ്, പഞ്ചാബ് പ്രവിശ്യകളിലെ മനുഷ്യാവകാശ ലംഘനം, ന്യൂനപക്ഷ സമൂഹങ്ങളോടുള്ള പീഡനം ,കുൽഭൂഷണ്‍ യാദവിന്റെ തടവ് എന്നീ വിഷയങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നത്തില്‍ പാകിസ്താന്‍ പ്രതിക്കൂട്ടിലാണ്. നിരന്തരം ന്യൂനപക്ഷ സമൂഹങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് അവിടത്തെ ജനത അന്താരാഷ്‌ട്ര രംഗത്ത് കൊണ്ടുവന്നിരിക്കുകയാണ്. ഇന്ത്യയുടെ നാവികനായ കുല്‍ബൂഷണ്‍ യാദവിനെ തടവിലാക്കിയിരിക്കുന്നതടക്കമുള്ള വിഷയങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നത്തിലും പാകിസ്താന്‍ പ്രതിക്കൂട്ടിലാണ്.
201-23 വര്‍ഷത്തേക്കുള്ള യുഎന്‍എച്ച്ആര്‍സിയുടെ സ്ഥാനങ്ങള്‍ക്കായാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. 2006ല്‍ മനുഷ്യാവകാശ സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ സ്ഥാപകാംഗമായിരുന്ന രാജ്യമാണ് പാകിസ്താന്‍. ആദ്യ കാലത്തെ രാജ്യങ്ങളടങ്ങിയ സംവിധാനം മാറ്റി 47 അംഗ സമിതിയാണ് നിലവിലുള്ളത്. എന്നാല്‍ നിരന്തരം അമേരിക്കയുടേയും ഇന്ത്യയുടേയും പരാതി പാകിസ്താന് മേലുണ്ട്. കൂടാതെ അഫ്ഗാനിലെ സമീപകാല ഭീകരപ്രവര്‍ത്തനങ്ങളിലെ പങ്കും ചൈനയുമായുള്ള ബന്ധവും പാകിസ്താന് വിലങ്ങുതടിയാകുമെന്നാണ് സൂചന.