അയോദ്ധ്യ: ചരിത്രമുഹൂര്‍ത്തമാകുന്ന അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര ശ്രീരാമ ക്ഷേത്ര പുനർ നിർമാണത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും നാളെ. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാനവ്യക്തികളുടെ പട്ടികയായി. വേദിയിൽ പ്രധാനമന്ത്രിയുൾപ്പെടെ ആകെ അഞ്ച് പേരാണുണ്ടാവുക. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരെയാണ് വേദിയിൽ ഇരിക്കാൻ നിശ്ചിയിച്ചിട്ടുള്ളതെന്ന് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
श्रीराम जन्मभूमि निर्माण शुभारंभ में अतिथियों को आमंत्रित करने में कई बातों का ध्यान रखा गया है। आदरणीय आडवाणी जी, डॉ जोशी जी, श्री पारासरन जी, पूज्य शंकराचार्य वासुदेवानन्द जी व अन्य महानुभावों से व्यक्तिगत रूप से चर्चा करने के पश्चात ही आमंत्रण सूची बनाई गई है: श्री चम्पत राय pic.twitter.com/Jk8dtKYd3v
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) August 3, 2020
ലോകത്തിന്റെ വിവിധ സന്യാസിപരമ്പരകളുടെ പ്രതിനിധികളായ 135പേര് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെക്കൂടാതെ ചടങ്ങിന് മേല്‍നോട്ടം വഹിക്കും. ക്ഷണക്കത്ത് ആകെ 175 പേര്‍ക്കുമാത്രമാണ് നല്‍കിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നൽകിയത് കേസ് കോടതിയിലെത്തിച്ച ഇഖ്ബാൽ അൻസാരിക്കാണ്. ക്ഷണം സ്വീകരിച്ച ഇഖ്ബാൽ അൻസാരി പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ശിലാന്യാസ സമയത്തും ഭൂമിപൂജയിലും വിതറാനായി ഇന്ത്യയിലെ 2000 തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നാണ് മണ്ണും തീര്‍ത്ഥജലവും എത്തിയിരിക്കുന്നത്. വിവിധ ശങ്കരാചാര്യ സന്യാസിമാരും വിശേഷ വസ്തുക്കൾ ഭൂമിപൂജയിൽ ശിലയ്ക്കൊപ്പം വിതറാൻ പൂജിച്ച് നൽകിയിട്ടുണ്ട്. രാവിലെ 11.30 നാണ് രാജ്യം കാത്തിരിക്കുന്ന ചടങ്ങ് നടക്കുക