വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥതയിൽ യു.എ.ഇയും ഇസ്രയേലും ചരിത്രപരമായ സമാധാന കരാറിൽ ഒപ്പിട്ടു. സമാധാന കരാറിൽ ഒപ്പിട്ട വിവരം ട്രംപ് തന്നെയാണ് അറിയിച്ചത്. കരാർ പ്രകാരം കൂടുതൽ പലസ്തീൻ പ്രദേശങ്ങൾ ഇസ്രയേൽ പിടിച്ചെടുക്കില്ലെന്ന് സമ്മതിച്ചതായാണ് സൂചന. പരസ്പരം ഉഭയകക്ഷി സഹകരണത്തിനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.
അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണ് വിഷയം ചർച്ച ചെയ്തത്. മാസങ്ങളായി തുടർന്നു വന്ന ചർച്ച ട്രംപിന്റെ മദ്ധ്യസ്ഥതയിലാണ് അന്തിമ കരാറിലെത്തിയതെന്നാണ് റിപ്പോർട്ട്.ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായ ഇസ്രയേലും യു.എ.ഇയും ചരിത്രപരമായ സമാധാന കരാറിലേർപ്പെട്ടെന്നും ഇത് വലിയ മുന്നേറ്റമാണെന്നും ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു. കരാർ യാഥാർത്ഥ്യമായതായി മുഹമ്മദ് ബിൽ അൽ നഹ്യാനും സ്ഥിരീകരിച്ചിട്ടുണ്ട്.
Comments