വാന്‍കൂവര്‍: പാകിസ്താനിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന് വിട്ടു നിന്ന് ബലൂച് ജനത .ഇന്ന് കരിദിനമായി ആചരിച്ചാണ് ബലൂച് ജനത പാകിസ്താൻ സർക്കാരിനെതിരെ പ്രതിഷേധം അറിയിച്ചത്. നിരന്തരം പീഡിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനം ഒരു ആഘോഷമായി അംഗീകരിക്കാനാവില്ലെന്നാണ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
പാകിസ്താന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളെ ലോകവ്യാപകമായി ബലൂച് ജനത തുറന്നുകാട്ടുകയാണ്. ‘ പഞ്ചാബില്‍ നിന്നും മതംമാറ്റപ്പെട്ടവര്‍ മറ്റൊരു രാജ്യമായി മാറിയതിന്റെ ഓർമ്മയാണ് ആഗസ്റ്റ് 14 . മാതൃരാജ്യത്തോട് കാണിച്ച നിന്ദയുടെ പ്രതീകമാണ് പാകിസ്താന്‍ എന്ന രാജ്യം. അവര്‍ രാജ്യത്തെ വിഭജിച്ചത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കുതന്ത്രത്തിന് വഴങ്ങിയാണ്. പിന്നീട് അമേരിക്കയുടെ ദാസന്മാരായി. ഇന്നിതാ ചൈനയുടെ കാല്‍ക്കീഴിലായിരിക്കുന്നു’ ബലൂച് പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ നേതാവ് നയേലാ ഖ്വാദ്രി ബലൂച് പറഞ്ഞു.
പാകിസ്താന്‍ അടയ്‌ക്കപ്പെട്ട ഒരു ഭൂവിഭാഗമാണ്. അവര്‍ക്ക് ബലൂചിസ്താനെ സ്വന്തം ഇഷ്ടത്തിന് ഭരിക്കണം. ബലൂചുകളെ സംബന്ധിച്ച് ആഗസ്റ്റ് 14 ദുരന്തദിനമാണ്. കൂട്ടക്കൊലകള്‍ക്ക് സാക്ഷ്യം വഹിച്ച ദിനം എങ്ങനെ സ്വാതന്ത്ര്യ ദിനമാകുമെന്നും നയേലാ ചോദിച്ചു.
Comments