ന്യൂഡൽഹി : അതിർത്തിയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ചൈനീസ് സൈനികരെ നേരിടാൻ ഇന്ത്യൻ സൈനികർക്ക് ഇനി ഇഗ്ല മിസൈലുകൾ . സൈനികന് തോളിൽ വച്ച് വിക്ഷേപിക്കാൻ കഴിയുന്ന ഹ്രസ്വദൂര മിസൈലാണ് ‘ഇഗ്ല’ . കിഴക്കൻ ലഡാക്കിനടുത്ത് കാവൽ നിൽക്കുന്ന സൈനികർക്ക് ഇവ ലഭ്യമാക്കാനാണ് ഇന്ത്യയുടെ തീരുമാനം .
5 കിലോമീറ്റർ ദൂരപരിധിയുള്ള ഇഗ്ല ചൈനീസ് അതിർത്തിയിലെ സുരക്ഷയ്‌ക്കു കരുത്തു പകരുമെന്ന് പ്രതിരോധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇഗ്ല മിസൈലുകൾക്കായി 2018 ലാണ് റഷ്യയുമായി ഇന്ത്യ കരാറൊപ്പിട്ടത്.
റഷ്യയിൽ നിന്നുള്ള ഈ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യൻ കരസേനയും , വ്യോമസേനയും ഉപയോഗിക്കുന്നുണ്ട് . ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിക്കുന്ന പാക് പോർവിമാനങ്ങളെയും ഇനി ഇതുപയോഗിച്ച് നേരിടാൻ ഇന്ത്യൻ സൈന്യത്തിനു സാധിക്കും .
സിൻജിയാങ്, ടിബറ്റ് മേഖലകളിലെ പിഎൽഎഎഫിന്റെ ഹോതാൻ, ഗാർ ഗുൻസ, കശ്ഗാർ, ഹോപ്പിംഗ്, ഡൊങ്കാ സോങ്, ലിൻഷി, പങ്ങാട്ട് എയർബേസുകൾ നിലവിൽ ഇന്ത്യ കർശനമായി നിരീക്ഷിക്കുന്നുണ്ട്.















