തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടുത്തത്തിൽഏതാനും പേപ്പറുകള്‍ മാത്രമാണ് ഭാഗികമായി കത്തിപ്പോയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഗ്നിബാധയെ തുടര്‍ന്ന് ബി.ജെ.പിയും കോണ്‍ഗ്രസും സംയുക്തമായി കലാപത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ചു.
സംഭവത്തിൽ ചില മാദ്ധ്യമങ്ങളുടെ സഹായത്തോടെ കള്ളക്കഥ മെനഞ്ഞെടുക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും കോടിയേരി പ്രസ്താവനയിൽ വ്യക്തമാക്കി.
നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുകയും യുഡിഎഫിനകത്ത് വിള്ളല്‍വീഴുകയും ചെയ്‌തതിന്റെ ജാള്യം മറച്ചുവെക്കാനാണ് പ്രതിപക്ഷം തീപ്പിടിത്തം ഉപയോഗിക്കുന്നതെന്നതെന്നാണ് കോടിയേരിയുടെ വാദം.
നിയമസഭയില്‍ പരാജയപ്പെട്ടതിന്റെ രോഷം തീര്‍ക്കാന്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണ്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments