കൊച്ചി : സംസ്ഥാനത്ത് ജോലിക്കെന്ന പേരിലെത്തിയിരിക്കുന്ന വിവിധ ഭാഷാ തൊഴിലാളികളുടെ കൃത്യമായ കണക്കില്ലാതെ സർക്കാർ. തൊഴിലാളികളായി സംസ്ഥാനത്തേക്ക് എത്തുന്നവരുടെ കണക്ക് സംസ്ഥാന സർക്കാർ കൃത്യമായി എടുക്കണമെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. എന്നാൽ ഇത് ബന്ധപ്പെട്ട അധികാരികൾ ചെവിക്കൊണ്ടില്ലന്നതാണ് ശ്രദ്ധേയം. എന്തെങ്കിലുമൊക്കെ സംഭവിക്കുമ്പോൾ മാത്രം തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്തുമെന്ന പാഴ് വാക്ക് മാത്രമാണുണ്ടായത്.
മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തി കേരളത്തിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ അതത് പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിർദ്ദേശം. തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന കരാറുകാരനും, ഇവർക്ക് താമസമൊരുക്കുന്ന വീട്ടുടമകളും ഇവരുടെ വിവരങ്ങൾ ഫോട്ടോ തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഇതൊന്നും പ്രാവർത്തികമാവുന്നില്ല. ഇതാണ് ഭീകരർ ഉൾപ്പെടെയുള്ളവർ കേരളം താവളമാക്കാൻ കാരണം.
പെരുമ്പാവൂരിൽ ജിഷ കേസ് ഉണ്ടായപ്പോൾ മുതൽ ഉയർന്ന ആവശ്യമാണ് തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്തണമെന്നത്. ബംഗാളിൽ നിന്നുള്ള തൊഴിലാളികളെന്ന വ്യാജേന ബംഗ്ലാദേശികൾ സംസ്ഥാനത്ത് എത്തുന്നുണ്ടെന്ന് ജനം ടിവി പലവട്ടം റിപ്പോർട്ട് ചെയ്തതാണ്. ഇത്തരത്തിലെത്തുന്നവർക്ക് വ്യാജ ആധാർ കാർഡ് അടക്കമുള്ള തിരിച്ചറിയൽ രേഖകൾ നിർമ്മിച്ച് നൽകുന്നതും തെളിവ് സഹിതം ജനം റിപ്പോർട്ടി ചെയ്തിട്ടുണ്ട്. എന്നാൽ അധികാരികൾ ഇത് ഗൗരവമായി കണാതിരുന്നതാണ് ഇപ്പോൾ കാര്യങ്ങൾ ഗുരുതരമാക്കിയിരിക്കുന്നത്.
ലോക്ക്ഡൗൺ സമയത്ത് തൊഴിലാളികൾ സംഘടിച്ചെത്തിയതും ഇപ്പോൾ ഭീകരർ പിടിയിലായതും കൂട്ടിവായിക്കേണ്ട കാര്യം തന്നെയാണ്. തൊഴിലാളികൾ സംഘടിച്ചെത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യവും അധികാരികൾ കാര്യമായി കണ്ടിരുന്നില്ല.
Comments