ചെറിയ വേദികളിലൂടെ കടന്നു വന്ന ഒരു കുഞ്ഞു വലിയ താരമാണ് സൂരജ് തേലക്കാട്. കലോത്സവ വേദികളിവും മിമിക്രി പരിപാടികളിങ്ങളിലും തന്റെ കഴിവ് തെളിയിച്ച് ജനശ്രദ്ധ നേടിയ താരം. മിമിക്രി വേദികളില്‍ നിന്നും മിനി സ്‌ക്രീനിലേയ്‌ക്ക് കടന്നു വന്നു. പിന്നീട് അവിടെ നിന്നും സിനിമാരംഗത്തും എത്തി. ഏറെ ജനശ്രദ്ധ നേടിയ ഒരു സിനിമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 2.0. ഇതില്‍ സിനിമ. ഇതിലെ കുഞ്ഞപ്പന്‍ എന്ന റോബോട്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. എന്നാല്‍ റോബോട്ടിനുള്ളിൽ സൂരജ് ആയിരുന്ന എന്ന കാര്യം പുറം ലോകം അറിഞ്ഞത് സിനിമ ഇറങ്ങി കുറച്ചു നാള്‍ കഴിഞ്ഞതിനു ശേഷമാണ്. ജനിതക പ്രശ്‌നമണ് സൂരജിന്റെ വളര്‍ച്ച കുറഞ്ഞു പോയതിന്റെ കാരണം.
എന്നാലും തന്റെ കഴിവില്‍ വിശ്വസിച്ചുളള മുന്നേട്ടമാണ് താരത്തിന്റേത്. ഇപ്പോഴിതാ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് സൂരജ്. മുന്‍പേ തന്നെ കാര്‍ വാങ്ങി ഡ്രൈവിംഗ് പഠിച്ചെടുത്തെങ്കിലും ലൈസന്‍സ് ഉണ്ടായിരുന്നില്ല. ആവശ്യത്തിനുളള പൊക്കം ഇല്ല എന്നതാണ് ലൈസന്‍സ് ലഭിക്കാത്തതിനു കാരണമായത്. എന്നാല്‍ കാറില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി ലെസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് സൂരജ്.
പെരിന്തല്‍മണ്ണ ആര്‍ടിഒ ഓഫീസില്‍ നിന്നുമാണ് സൂരജ് ലൈസന്‍സ് നേടിയത്. പെരിന്തല്‍മണ്ണ ആര്‍ടിഒ ബിനോയ് വര്‍ഗീസാണ് സൂരജിന് ഡ്രൈവിംഗ് ലൈസന്‍സ് കൈമാറിയത്. 125 സെന്റിമീറ്റാണ് ഇരുപത്തിയഞ്ച് വയസുകാരനായ സൂരജിന്റെ നീളം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്‌നം നടന്നതിന്റെ സന്തോഷത്തിലാണ് സൂരജ്. മോഹനന്റേയും ജ്യോതിലക്ഷ്മിയുടേയും ഇളയ മകനാണ് സൂരജ്. പെരിന്തല്‍മണ്ണയാണ് സ്വദേശം. ചാര്‍ളി, ഉദാഹരണം സുജാത, വിമാനം, ഒരു അഡാര്‍ ലവ്, അമ്പിളി, എന്നോട് പറ ഐ ലവ് യു എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Comments