പാരീസ്: മാദ്ധ്യമ സ്ഥാപനത്തിന് മുന്നില്‍ ആക്രമണം നടന്നതുമായി ബന്ധപ്പെട്ട കേസ്സില്‍ ഏഴുപേര്‍ പിടിയില്‍. പാരീസ് ആക്ഷേപഹാസ്യ മാസികയായ ഷാർലെ ഹെബ്ദോയുടെ ഓഫീസിന് മുന്നിലാണ് വീണ്ടും ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു പുരുഷനും സ്ത്രീയ്‌ക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തില്‍ ഏഴുപേരെ പോലീസ് പിടികൂടി. പിടിയിലായവരിൽ പാകിസ്താന്‍ പൗരനും ഉൾപ്പെട്ടിട്ടുണ്ട്. ഭീകര സംഘടനാ ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി . 2015ലും ഷാർലെ ഹെബ്ദോയുടെ മുന്നിൽ ഭീകരാക്രമണം നടന്നിരുന്നു. അന്ന് നടന്ന ആക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. 2015 ൽ ഭീകരാക്രമണം നടന്ന അതേ സ്ഥലത്താണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്..
സംഭവത്തിന് പിന്നിൽ ഇസ്ലാമിക ഭീകരസംഘടനകളായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം. പോലീസിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചതാണ് ആക്രമത്തിന് കാരണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പ്രസ്താവനയുണ്ട്.
2015ല്‍ ജിഹാദി ആക്രമണം നടന്നതില്‍ 14 പേരാണ് കുറ്റക്കാരെന്ന് തെളിഞ്ഞിരുന്നു. ഈ സംഭവത്തിൽ കോടതിയിൽ വിചാരണ നടക്കുകയാണ്. ആക്രമണത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മാസികയുടെ കെട്ടിടത്തില്‍ ഒരു ടിവി ചാനലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.















