ബാക്കൂ: അതിർത്തിയെ ചൊല്ലിയുള്ള അസർബൈജാനും അർമേനിയയും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു. ഇസ്ലാമിക രാജ്യമായ അസർബൈജാനും ക്രൈസ്തവ ഭൂരിപക്ഷമായ അർമേനിയയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഒരാഴ്ചയായി നടക്കുന്ന റോക്കറ്റാക്രമങ്ങളിലും മിസൈൽ ആക്രമണങ്ങളിലുമായി ആകെ 67 പേരാണ് കൊല്ലപ്പെട്ടത്.
നൂറിലേറെപേർക്ക് ഗുരുതരമായി പരിക്കേറ്റതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തുർക്കിയുടെ പിന്തുണയോടെയാണ് അസർബൈജാൻ ആക്രമണം നടത്തുന്നത്. റഷ്യയാണ് അർമേനിയയ്‌ക്ക് സൈനിക സഹായം നൽകിക്കൊണ്ടിരിക്കുന്നത്. അതിർത്തിപ്രദേശമായ നാഗോർണീ കരാബാഗയെ ചൊല്ലിയുള്ള തർക്കങ്ങളാണ് യുദ്ധത്തിലേയ്‌ക്ക് നീക്കിയത്. ഇതിനിടെ മേഖലയിലെ സമാധാനം നിലനിർത്തണമെന്ന് ചൈന പ്രസ്താവന ഇറക്കിയിട്ടുണ്ട്.
അർമേനിയയിലെ നാഗോർണീ കരാബാഗയ്‌ക്ക് വേണ്ടിയുള്ള പോരാട്ടം 2016ലും നടന്നിരുന്നു. മേഖലയിൽ മുപ്പതിനായിരം പേരെ കൊന്നൊടുക്കിയ 1990ലെ യുദ്ധത്തിന് ശേഷം പ്രദേശം അസർബാജാനിൽ നിന്നും സ്വതന്ത്ര്യമായി നിൽക്കുകയായിരുന്നു. അസർബൈജാനാണ് ആക്രമണം ആരംഭിച്ചതെന്ന് അർമേനിയ ആരോപിച്ചു.
Comments