കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി നേതാക്കളെ കൂട്ടക്കൊലചെയ്യുന്നത് തുടരുന്നു. ബി.ജെ.പി കൗൺസിലർ മനീഷ് ശുക്ലയാണ് കൊല്ലപ്പെട്ടത്.വടക്കൻ 24 പർഗാനയിലെ തിതാഗഡിലാണ് സംഭവം. പോലീസിന്റെ അനാസ്ഥയ്‌ക്കും ഭരണകൂടത്തിനുമെതിരെ ഗവർണർ ജഗ്ദീപ് ധൻകർ ശക്തമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. തൃണമൂൽ പ്രവർത്തകരാണ് മനീഷിന്റെ കൊലപാതകത്തിന് കാരണക്കാരെന്ന ബി.ജെ.പി സംസ്ഥാന ഘടകം ആരോപിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നതിൽ പ്രധാന ഉത്തരവാദി പോലീസ് മേധാവിയാണെന്ന ഗുരുതരമായ ആരോപണമാണ് ഗവർണർ ധൻകർ ഉന്നയിച്ചിരിക്കുന്നത്. ഗവർണർ നേരിട്ട് പോലീസ് മേധാവിക്കെതിരെ തിരിഞ്ഞത് മമതാ ബാനർജിയെ വെട്ടിലാക്കിയിരിക്കുകാണ്. സംസ്ഥാനത്ത് പ്രതിപക്ഷത്തെ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾ തുടർച്ചയായി കൊല്ലപ്പെടുകയാണ്. നിരവധി കലാപങ്ങൾ നടന്നിട്ടും പോലീസിന്റെ അനാസ്ഥ തുടന്നു. ബി.ജെ.പി നേതാവിന്റെ കൊലപാതകവാർത്തയ്‌ക്ക് തൊട്ടുപിന്നാലെയാണ് ഗവർണർ സംസ്ഥാന പോലീസ് മേധാവിയെ രൂക്ഷമായി വിമർശിച്ചത്.
Comments