തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ജാഗ്രതയില്‍ കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക് കൂടിയേക്കാം. തിരിച്ചു പിടിക്കാന്‍ കഴിയാത്തതല്ല. എന്നാൽ ഐഎംഎയുടെ വിമര്‍ശനം ശരിയായ നടപടിയല്ല.കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി.
ജാഗ്രതയില്‍ കുറവുണ്ടായി. അത് കൊറോണ വ്യാപനത്തിന് ഇടയാക്കി. രോഗികള്‍ കൂടിയാല്‍ മരണവും വര്‍ധിച്ചേക്കാം.വ്യാപനം കുറച്ചുകൂടിയിട്ടുണ്ട്. നാടിനാകെ അത് ബോധ്യമായിട്ടുണ്ട്.
കേരളത്തിന്റെ ആരോഗ്യരംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒന്നുമുണ്ടായിട്ടില്ല. ആവശ്യമായ കരുതലോടെ തന്നെയാണ് മുന്നോട്ടുപോകുന്നത്. അതില്‍ സംശയം വേണ്ട. സര്‍ക്കാരിന് എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താവുന്നതാണ്. ആരോഗ്യവകുപ്പിന് പുഴു അരിച്ചുവെന്ന് പറഞ്ഞവര്‍ക്ക് വേറെ ഉദ്ദേശമുണ്ട്. ആരോഗ്യവകുപ്പിനല്ല, പറയുന്നവരുടെ മനസാണ് പുഴുവരിച്ചത്.
ആവശ്യമില്ലാത്ത രീതിയിലുള്ള പ്രതികരണം വരുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാകണ്ട എന്ന് കരുതിയാണ് ഇത് പറയേണ്ടിവന്നത്. ആരോഗ്യവിദഗ്ധരാണെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യരംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കരുത്. അത് നല്ല കാര്യമല്ല. നല്ല പുറപ്പാടുമല്ല. മറ്റെന്തെങ്കിലും മനസ്സില്‍ വച്ചുകൊണ്ടാണെങ്കില്‍ അതൊന്നും ഏശില്ല എന്നേ പറയാനുള്ളൂ.
Comments