ന്യൂഡൽഹി : ഇന്ത്യയിൽ ഇസ്ലാമിക ഭീകരവാദം വളർത്താൻ ഖുറാൻ സർക്കിൾ എനൻ പേരിൽ രഹസ്യ ഗ്രൂപ്പ് . ഭീകര സംഘടനയായ ഐഎസിന്റെ ബെംഗളൂരു മൊഡ്യൂളുമായി ബന്ധമുള്ള രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
40 കാരനായ അഹമ്മദ് അബ്ദുൾ കാദർ, 33 കാരനായ ഇർഫാൻ നാസിർ എന്നിവരെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശിയാണ് കാദർ. നസീർ കർണാടകയിലെ ബെംഗളൂരുവിലെ ഫ്രേസർ പട്ടണത്തിലാണ് താമസിക്കുന്നത്.
ഇവരുടെ വസതികളിൽ ബുധനാഴ്ച എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളും കുറ്റകരമായ മറ്റ് തെളിവുകളും ഇവരിൽ നിന്നും കണ്ടെടുത്തു . തീവ്രവാദി അബ്ദുർ കാഡറിന്റെയും നസീറിന്റെയും പേരുകൾ വെളിപ്പെടുത്തിഓഗസ്റ്റ് 17 ന് അറസ്റ്റിലായ അബ്ദുർ റഹ്മാൻ എന്ന ഐഎസ് തീവ്രവാദിയുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
നേത്രരോഗവിദഗ്ദ്ധനായ റഹ്മാൻ ഐഎസ് ഇന്ത്യയിൽ വ്യാപിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 2014 ൽ സിറിയയിൽ ഐഎസ് തീവ്രവാദികൾക്കൊപ്പം 10 ദിവസത്തോളം റഹ്മാൻ താമസിച്ചിരുന്നതായും പരിക്കേറ്റ തീവ്രവാദികളെ സഹായിക്കുന്നതിനായി ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എൻഐഎ അധികൃതർ കണ്ടെത്തി .
ഇവർ ബെംഗളൂരുവിലെ മുസ്ലിംകളെ തീവ്രവാദികളാക്കാനും മറ്റ് ഐഎസ് തീവ്രവാദികളെ സഹായിക്കാനും, ഇന്ത്യയിൽ തീവ്ര ഇസ്ലാമിക നിയമങ്ങൾ പ്രചരിപ്പിക്കാനും ഖുറാൻ സർക്കിൾ എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് ഇത്തരമൊരു സംഘം രൂപീകരിച്ചതിനു പിന്നിൽ.
റഹ്മാനാണ് കാദർ, നസീർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ എൻഐഎയ്ക്ക് വെളിപ്പെടുത്തിയത്.സിറിയയിലേക്കുള്ള ഇന്ത്യൻ മുസ്ലീങ്ങളുടെ യാത്രകൾക്ക് ഐഎസ് തീവ്രവാദികൾ ധനസഹായം നൽകി . 2013 മുതൽ ഇന്ത്യയിൽ നിന്ന് സിറിയയിലേക്കുള്ള തീവ്ര ഇസ്ലാമിസ്റ്റുകളുടെ യാത്രകൾക്ക് ധനസഹായം ഏർപ്പെടുത്തിയത് കാദറും ,നസീറുമായിരുന്നു. മറ്റൊരു ഇസ്ലാമിക സംഘടനയായ ഹിസ്ബട്ട്-തെഹ്രിറിലും ഇവർ അംഗങ്ങളായിരുന്നു.
ഖുറാൻ സർക്കിൾ എന്ന രഹസ്യ ഗ്രൂപ്പിനെ കുറിച്ച് വിശദമായി അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ ഐ എയോട് ആവശ്യപ്പെട്ടിട്ടുണ്ട് . റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.
Comments