ബീജിംഗ്: രാജ്യത്തുനിന്നും ഹജ്ജിന് പോകേണ്ട മുസ്ലീം സമുഹത്തിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ചൈനയിലെ ഇസ്ലാമിക സംഘടനയാണ് എല്ലാ ഒരുക്കങ്ങളും നടത്തേണ്ടത്. മറ്റാര്‍ക്കും വ്യക്തിപരമായി പോകാനാകില്ലെന്നും മതപരമായ മറ്റ് നിലപാടുകള്‍ സ്വീകാര്യമല്ലെന്നും ചൈന അറിയിച്ചു. ചൈനീസ് ഭരണകൂടം നിശ്ചയിക്കുന്ന മുസ്ലീം സംഘടനയല്ലാതെ മറ്റ് സംഘനടകളൊന്നും ഹജ്ജിന് സൗകര്യം ഒരുക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
ആകെ 2 കോടിയിലധികം മുസ്ലീം സമൂഹമാണ് ചൈനയിലുള്ളത്. ഇതില്‍ ചൈന തടങ്കല്‍ പാളയങ്ങളില്‍ താമസിപ്പിച്ചിരിക്കുന്ന ഉയിഗുര്‍ മുസ്ലീംങ്ങളാണ് ഏറ്റവും അധികമുള്ളത്. തുര്‍ക്കി വംശജരാണ് ഉയിഗുര്‍ മുസ്ലീം സമൂഹം. ഇവര്‍ക്കൊപ്പം ചൈനയുടെ പരമ്പരാഗത മുസ്ലീംങ്ങളായ ഹുയീ മുസ്ലീംങ്ങളുമാണുള്ളത്. എല്ലാവര്‍ഷവും പതിനായിരം പേര്‍ക്ക് മാത്രമാണ് ചൈന ഹജ്ജിന് അനുമതി നല്‍കാറുള്ളത്.
ഹജ്ജിന്റെ പേരില്‍ മുസ്ലീം സമൂഹം ഭരണകൂടത്തിനെതിരെ സംഘടിക്കാതി രിക്കാനുള്ള നടപടികളാണ് ചൈന എടുത്തിരിക്കുന്നത്. മുസ്ലീംങ്ങള്‍ക്കെതിരെ ഏറ്റവുമധികം മനുഷ്യാവകാശ ലംഘനം നടത്തുന്ന ചൈന മതസ്വാതന്ത്ര്യം വളരെ കുറവുമാത്രമാണ് അനുവദിക്കുന്നത്.
Comments