ബ്രസ്സല്‍സ്: റഷ്യക്കെതിരെ യുറോപ്യൻ യൂണിയന്റെ സംയുക്ത ഉപരോധം. പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിക്കെതിരെ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് റഷ്യയ്‌ക്കെതിരെഅപ്രതീക്ഷിത നീക്കവുമായി യൂറോപ്പ്യന്‍ യൂണിയന്‍ രംഗത്തെത്തിയത്. നവാല്‍നിയെ ചികിത്സിച്ച ജര്‍മ്മനി തുടക്കം മുതൽ തന്നെ പുടിനെതിരെ ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നു. പിന്നാലെ പ്രതിഷേധവുമായി ഫ്രാൻസും രംഗത്തെത്തി.
ഫ്രാന്‍സ്-ജര്‍മ്മന്‍ സംയുക്ത ആരോപണത്തിന് യൂറോപ്പ്യന്‍ യൂണിയനിലെ വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് തീരുമാനം എടുത്തത്.
നവാല്‍നിയുടെ ശരീരത്തില്‍ കണ്ടെത്തിയത് ചാരന്മാര്‍ വ്യാപകമായി ഒരു കാലത്ത് ഉപയോഗിച്ചിരുന്ന ഒ.പി.സി.ഡബ്ല്യൂ എന്ന മരുന്നായിരുന്നു. ഇതിനെതിരെ റഷ്യ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നതിന് പുടിന്‍ ഭരണകൂടം ഒരു മറുപടിയും നല്‍കാത്തതാണ് യൂറോപ്പിലെ ഭരണകര്‍ത്താക്കളെ ചൊടിപ്പിച്ചത്. നിരോധനത്തിന്റെ ഭാഗമായി റഷ്യയുടെ നിരവധി മന്ത്രിമാരുടേയും സൈനിക-രഹസ്യാന്വേഷണ വിഭാഗത്തിന്റേയും യൂറോപ്പ്യൻ രാജ്യങ്ങളിലേയ്‌ക്കുള്ള യാത്രകള്‍ ഇനി നടത്താനാകില്ല.
Comments