വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും വരാതിരിക്കാന്‍ കുതന്ത്രങ്ങളുമായി ചൈന. കൊറോണക്കെതിരെ ചൈനയെ പ്രതിക്കൂട്ടിലാക്കിയത് അമേരിക്കയാണ്. സാമ്പത്തിക വ്യാപാര രംഗത്തും ചൈനയെ താഴോട്ടിറക്കുന്നതില് അമേരിക്ക കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ ട്രംപിന്റെ നയങ്ങളാണെന്ന് ചൈന ഉറച്ചു വിശ്വസിക്കുന്നു.
ട്രംപിന്റെ വ്യാപാര-സൈനിക നയങ്ങളാണ് ചൈനയ്ക്ക് ഏറ്റവും വലിയ ഭീഷണിയായുള്ളത്. ഇതിനിടെ തായ് വാന്‍ സുരക്ഷയൊരുക്കി അമേരിക്ക പെസഫിക്കില്‍ നടത്തുന്ന ശ്രമങ്ങളും ചൈനയ്ക്ക് കനത്ത ഭീഷണിയായി കഴിഞ്ഞു. പെസഫിക്കില്‍ അമേരിക്ക സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചതിന്റെ ദേഷ്യം ചൈനക്കുണ്ട്. ഒരേയൊരു ചൈന എന്ന നയമാണ് തായ് വാനെതിരെ ചൈന ആയുധമാക്കുന്നത്.
ഹോംങ്കോഗിനെതിരെ ഉരുക്കുമുഷ്ടി എടുത്തിരിക്കുന്ന ചൈനയ്ക്ക് പക്ഷേ തായ്വാനെതിരെ ഒരു നടപടിയും എടുക്കാനാവാത്ത സ്ഥിതിയാണുള്ളത്. ഇതിനിടെ ഇന്ത്യയുടെ ലഡാക്ക് മേഖല, ജപ്പാന്റെ സെന്കാവൂ ദ്വീപ്, റഷ്യയുടെ വ്ലാദിവോസ്റ്റോക് എന്നീ പ്രദേശങ്ങളിലെല്ലാം ചൈന നടത്തുന്ന കയ്യേറ്റം എല്ലാ രാജ്യങ്ങളേയും ചൈനക്കെതിരെ തിരിച്ചിരിക്കുകയാണ്.
Comments