വാഷിംഗ്ടണ്‍: അമേരിക്കയ്‌ക്ക് ഭീഷണി ചൈനയാണെന്ന ഔദ്യോഗിക പ്രസ്താവനയുമായി നാവികസേന. അമേരിക്കന്‍ നാവികസേനാ തലവന്‍ അഡ്മിറല്‍ മൈക്കിള്‍ ഗില്‍ഡേയാണ് ചൈനയ്‌ക്കെതിരായ നയം വെളിപ്പെടുത്തിയത്. അമേരിക്കന്‍ നാവികപ്പടയുടെ മൂന്നാം വ്യൂഹത്തിന്റെ ചടങ്ങില്‍ സംസാരിക്കു കയായിരുന്നു ഗില്‍ഡ്. ചൈനയുടെ പെസഫിക്കിലെ ഭീഷണി നേരിടാന്‍ 2045 വരെയുള്ള നാവികസേനാ മുന്നൊരുക്കം വേഗത്തിലാക്കാനാണ് തീരുമാനം.
അമേരിക്കന്‍ നാവികസേന ലോകം മുഴുവനുള്ള സമുദ്രത്തിലെ തങ്ങളുടെ തന്ത്രങ്ങള്‍ പൊളിച്ചെഴുതുകയാണ്. ഈ ദശകത്തിലെ ഭീഷണിയും ലോകക്രമവും വല്ലാതെ മാറിമാറിയുകയാണ്. സുഹൃദ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നീങ്ങാന്‍ പാകത്തിന് അമേരിക്കയുടെ നാവികപ്പടയെ വികേന്ദ്രീകരി ക്കേണ്ടിവന്നിരിക്കുന്നു. ഈ കാലഘട്ടത്തില്‍ ചൈനയാണ് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നതെന്നും ഗില്‍ഡ് വ്യക്തമാക്കി. അമേരിക്കയുടെ മറൈന്‍ കോറും കോസ്റ്റ് ഗാര്‍ഡും നാവികസേനാ വ്യൂഹവും സംയുക്തമായ സമുദ്രരക്ഷാ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും ഗില്‍ഡ് പറഞ്ഞു.
അമേരിക്കയുടെ നാവിക നയം 2045വരെ തീരുമാനിച്ചുകഴിഞ്ഞു. 500 പടക്കപ്പലുകളാണ് വ്യൂഹത്തിലാകെ ഉണ്ടാവുക. ഇതില്‍ 70 മുതല്‍ 80വരെ സാധാരണ യുദ്ധകപ്പലുകളും 140 മുതല്‍ 240 വരെ നിരീക്ഷണ വാഹനങ്ങളും ഉള്‍പ്പെടുത്തും. 50-60 ആംഫീബിയസ് യുദ്ധക്കപ്പലുകളുമായി സേനാ വ്യൂഹം 2045ഓടെ വിപുലമാകുമെന്നും ഗില്‍ഡ് വ്യക്തമാക്കി. അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറുടെ സൈനിക വിന്യാസ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നാവികസേന തീരുമാനം അറിയിച്ചത്.
Comments