കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണെന്ന് കേന്ദ്രം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ജൂലൈ എട്ടിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രി നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ചൂണ്ടികാട്ടി.
സ്വർണക്കടത്ത് കേസിലെ ക്രമകേടുകൾ പുറത്ത് കൊണ്ട് വരണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതെന്നും,കേന്ദ്ര സർക്കാർ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. ലൈഫ് മിഷന്‍ ക്രമക്കേടിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് അഴിമതി ഉണ്ടെന്നതിന്റെ തെളിവാണ്. എന്നാൽ ഉന്നതർ ഉൾപ്പെട്ട കേസായതിനാൽ വിജിലൻസ് അന്വേഷണം പര്യാപ്തമല്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
ലൈഫ് മിഷന്‍ ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എക്സിക്യൂട്ടീവ് ഉത്തരവിന്റെ ആവശ്യമില്ലെന്നും, കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കുന്നു. ലൈഫ് മിഷൻ ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി താത്ക്കാലിക സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.
Comments