തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് ചാർജ് കൂടുതലാണ്. യാത്രക്കാരില്ലാത്ത സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കുറയ്‌ക്കാൻ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. കൊറോണയ്‌ക്ക് മുൻപുള്ള ടിക്കറ്റ് നിരക്കിൽ ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി തീരുമാനിച്ചു. സൂപ്പർഫാസ്റ്റ് മുതലുള്ള ബസ്സുകൾക്കും ഈ നിരക്ക് ബാധകമാണ്. ചൊവ്വാഴ്ച നിരക്കുകൾ പ്രാബല്യത്തിൽ വരും.
കൊറോണയെ തുടർന്ന് ഇരുപത്തിയഞ്ച് ശതമാനം മുതൽ മുപ്പത് ശതമാനം വർദ്ധനയാണ് ഉണ്ടായത്. സൂപ്പർ ക്ലാസ് ബസുകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്ക് വർദ്ധന രേഖപെടുത്തിയത്. മറ്റു സർവീസുകൾക്ക് അഞ്ച് കിലോമീറ്റർ യാത്രയ്‌ക്ക് എട്ട് രൂപയ്‌ക്ക് പകരം പത്ത് രൂപയാക്കിയിരുന്നു. യാത്രക്കാർ കുറവായതിനാൽ കെഎസ്ആർടിസി നഷ്ടതിലാണ് ഓടുന്നത്. കൊറോണയും കൂടി ബാധിച്ചപ്പോൾ ഇത് കൂടുതൽ സമർദ്ധത്തിന് ഇടയാക്കി. ഈ പശ്ചാതലത്തിലാണ് ബസ്സ് നിരക്ക് കുറയ്‌ക്കാൻ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.
Comments