പാരീസ് : തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ നിലപാട് കർശനമാക്കുന്നതിന്റെ പേരിൽ ഫ്രഞ്ച് ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത തുർക്കിയ്ക്ക് തിരിച്ചടി . ഇസ്ലാമിക രാജ്യങ്ങൾക്ക് തന്നെ നേതൃത്വം വഹിക്കുന്ന സൗദി അറേബ്യ തുർക്കിക്കെതിരായ പോരാട്ടത്തിനാണ് കഴിഞ്ഞദിവസം തുടക്കമിട്ടത്.
എല്ലാ തുർക്കി ഉൽപ്പന്നങ്ങളും സൗദി അറേബ്യ ബഹിഷ്കരിക്കാൻ തുടങ്ങി. തുർക്കി ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ആളുകളെ പ്രേരിപ്പിക്കുന്ന സൈൻബോർഡുകൾ റിയാദിലെ ചില സ്റ്റോറുകളിൽ കണ്ടെത്തി. പ്രാദേശിക മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം, സൗദിയിലെ നിരവധി സൂപ്പർമാർക്കറ്റ് ശൃംഖലകൾ ഇപ്പോൾ തുർക്കി ഉൽപ്പന്നങ്ങൾക്ക് പകരം ഗ്രീസിൽ നിന്നുള്ള ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത് .
സൗദിയിലെ പല സ്റ്റോറുകളും ഗ്രീസ് പതാകകൾ അവരുടെ കടകൾക്ക് പുറത്ത് തൂക്കിയിട്ടുണ്ട്. റിയാദിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളിലൊന്ന് ‘മെയ്ഡ് ഇൻ ടർക്കി’ ഉൽപ്പന്നങ്ങളെല്ലാം നീക്കംചെയ്തതായും തുർക്കി ചീസ് ഉപയോഗിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട് . മാക്രോണിന്റെ പ്രസ്താവനയിലെ മുസ്ലിം വിരുദ്ധതയോട് വിയോജിപ്പുണ്ടെങ്കിലും ഫ്രഞ്ച് വിരുദ്ധ പ്രചാരണത്തിനില്ലെന്നാണ് സൗദി നൽകുന്ന സൂചന.
തുർക്കിയും സൗദി അറേബ്യയും പ്രധാന സാമ്പത്തിക പങ്കാളികളാണെങ്കിലും, ഇസ്ലാം ആചാരത്തിലെ വ്യത്യാസം സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ട് . ഇതുകൂടാതെ, ലിബിയ, സിറിയ ഉൾപ്പെടെയുള്ള മറ്റ് പ്രശ്നങ്ങളും ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ സൗദി മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് കാരണമായിട്ടുണ്ട്.
Comments