ബെംഗളൂരു: ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. ബിനീഷ് കോടിയേരിക്കും കേസിലെ മുഖ്യപ്രതിയായ അനൂപ് മുഹമ്മദിനും മലയാള സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ലഹരിക്കടത്തിന്റെയും സ്വർണ്ണക്കടത്തിൻറയും സ്വാധീനം മലയാള സിനിമമേഖലിയിൽ കടന്നുകൂടിയതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു. മലയാള സിനിമയിലെ ചില പുതുമുഖ സംവിധായകർക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നു കള്ളുപ്പണം വെളുപ്പിക്കാനായി മലയാള സിനിമയം ഉപയോഗിക്കുന്നുവെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്.
ഇത് സംബന്ധിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നാല് താരങ്ങളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു. ലഹരിക്കടത്തുമായി മലയാള സിനിമയക്ക് ബന്ധമുണ്ടെന്ന് ശക്തമായ ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ഇന്നലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനം നടത്തിയിരുന്നു. മലയാളം സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിക്കണമെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.
അനീഷിന്റെ ബെംഗളൂരുവിലെ റെസ്റ്റേറൻറ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മലയാള സിനിമാ താരങ്ങളും ഓൺലൈനിൽ പ്രചരണത്തിനായി രംഗത്തെത്തിയിരുന്നു. ഇവർക്ക് അനീഷ് മുഹമ്മദുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കുന്നത്. അനൂപിന്റെ സിനിമാ ഇടപെടലുകൾക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്താൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തീരുമാനിച്ചു.
ലഹരിക്കടത്ത് കേസിൽ ബിനീഷിനെ പ്രതിചേർക്കാനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നീക്കം. കേസന്വേഷിക്കുന്ന മൂന്നംഗ സംഘം ഇന്നലെ ബിനീഷിനെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.
Comments