കണ്ണൂർ: പിഞ്ചു കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ രണ്ടാം പ്രതി സമർപ്പിച്ച പുന:പരിശോധനാ ഹർജി തള്ളി. വലിയന്നൂർ സ്വദേശി നിഥിനാണ് കണ്ണൂർ കോടതിയിൽ ഹർജി സമർപ്പിച്ചത്. നിഥിനെതിരായ കുറ്റപത്രം നിലനിൽകുന്നുണ്ടെന്ന് കോടതി ചൂണ്ടികാട്ടിയാണ് കോടതി ഹർജി തള്ളിയത്. നിഥിന്റെ പ്രേരണ മൂലമാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഗൂഢാലോചന, പ്രേരണാകുറ്റം തുടങ്ങിയ വകുപ്പുകളാണ് നിഥിനെതിരെ ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി 17 നാണ് ശരണ്യ ഒന്നര വയസുകാരനായ കുഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞ് കൊന്നത്. അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുട്ടിയുടെ പിതാവാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. പിന്നാലെ കുട്ടിയുടെ പിതാവാണ് കൊലപാതകം നടത്തിയതെന്നാരോപിച്ച് ശരണ്യയുടെ ബന്ധുവും പോലീസിൽ പരാതി നൽകുകയായിരുന്നു. ഭർത്താവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ പറഞ്ഞത്. എന്നാൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വന്തം കുഞ്ഞിനെ താനാണ് കൊലപ്പെടുത്തിയതെന്ന് ശരണ്യ മൊഴി നൽകി. ശരണ്യ അറസ്റ്റിലായി ഒരാഴ്ചയ്ക്ക് ശേഷമാണ് കാമുകനായ നിഥിനെ പോലീസ് പിടികൂടിയത്.
Comments