പാരീസ്: നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ സ്വീഡനെതിരെ മികച്ച ജയത്തോടെ ഫ്രാന്‍സിന് മുന്നേറ്റം. തോല്‍വിയോടെ സ്വീഡന്‍ നേഷന്‍സ് ലീഗിന്റെ രണ്ടാം നിരയിലേക്ക് പിന്തള്ളപ്പെട്ടു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രഞ്ച് നിരയുടെ ജയം. ചെല്‍സി സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറോദിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഫ്രാന്‍സ് ജയിച്ചു കയറിയത്.
കളിയുടെ നാലാം മിനിറ്റില്‍ സ്വീഡനാണ് ആദ്യ ഗോൾ നേടിയത്. ക്ലേസണാണ് ഗോള്‍ നേടിയത്. 16-ാം മിനിറ്റില്‍ ജിറോദ് സമനില പിടിച്ചു. 36-ാം മിനിറ്റില്‍ പവാര്‍ഡ് ഫ്രാന്‍സിന് 2-1 ലീഡ് നല്‍കി. 59-ാം മിനിറ്റില്‍ ജിറോദ് തന്റെ രണ്ടാം ഗോളിലൂടെ ഫ്രാന്‍സിന് 3-1ന്റെ ലീഡ് നല്‍കിയെങ്കിലും 88-ാം മിനിറ്റില്‍ ക്വായിസണ്‍ സ്വീഡനായി രണ്ടാം ഗോള്‍ നേടി ലീഡ് 2-3 ആക്കി കുറിച്ചു. എന്നാല്‍ കളിയുടെ അവസാന നിമിഷത്തില്‍ കിട്ടിയ അവസരം മുതലാക്കി ഡിനേയാണ് ഫ്രാന്‍സിന് 4-2ന്റെ ജയം നല്‍കിയത്.
Comments