ജനീവ: ഭീകരതയിലും ദാരിദ്ര്യത്തിലും പൊരുതുമുട്ടുന്ന അഫ്ഗാനിസ്താന് ജീവിക്കുന്നത് സമ്പൂര്‍ണ്ണമായും മറ്റു രാജ്യങ്ങളുടെ സഹായത്താല്‍. നാലു വര്‍ഷത്തിനകം എട്ടു ലക്ഷം കോടിരൂപയാണ് സഹായമായി അഫ്ഗാന് സ്വീകരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയാണ് ഭീകരതമൂലമുള്ള ബുദ്ധിമുട്ടുകള്‍ പുറത്തുവിട്ടത്. മേഖലയിലെ മനുഷ്യാവകാശ സംരക്ഷണവും സമാധാനത്തിനായുള്ള വഴികള്‍ തുറക്കുന്നതിനുമാണ് സഭ പരിശ്രമിക്കുന്നതെന്നും അവലോകനത്തില്‍ അറിയിച്ചു.
അഫ്ഗാന് വേണ്ടിയുള്ള വിദേശ സഹായം അടുത്തവര്‍ഷവും തുടരുമെന്നും പതിനായിരം കോടിയുടെ അടുത്ത് സഹായം നല്‍കുമെന്നും ഐക്യരാഷ്ട്ര സഭ പറഞ്ഞു. ഭീകരതയ്ക്കൊപ്പം കൊറോണ ബാധയും അഫ്ഗാന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടി. ഇതിനിടെ തിരിച്ചടവ് പ്രതീക്ഷിക്കുന്ന സഹായങ്ങള്‍ ലഭിക്കാത്തതിനാല്‍ തുകയില്‍ ഇനി വര്‍ദ്ധനവുണ്ടാകില്ലെന്നാണ് സഭ മുന്നറിയിപ്പ് നല്‍കുന്നത്.
സമാധാന ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയുടെ മധ്യസ്ഥതയിൽ താലിബാൻ ഭീകരർ ഉടന്പടി ഒപ്പിട്ടിട്ടും അക്രമം നിലച്ചിട്ടില്ല. സർവ്വകലാശാലകളിലും ആശുപത്രികളിലും ബോംബ് സ്ഫോടനങ്ങൾ അരങ്ങേറുകയാണ്. നിരന്തരമായ ഭീകരാക്രമണങ്ങളുടെ പേരിൽ സ്തീകളടക്കം തൊഴിലില്ലാതെ വിഷമിക്കുന്ന അവസ്ഥയും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം വിഷമതകൾ തുടരുന്നതിനാൽ ലഭിക്കുന്ന സഹായങ്ങളൊന്നും വികസനപ്രവർത്തനങ്ങളിലേയ്ക്ക് വഴിതിരിച്ചുവിടാൻ സാധിക്കുന്നില്ലെന്നതും അഫ്ഗാനെ അലട്ടുകയാണ്.
Comments