ഗുവാഹത്തി : അസമിലെ കുപ്രസിദ്ധ കാണ്ടാമൃഗ വേട്ടക്കാരൻ ഹനീഫ് അലി അറസ്റ്റിൽ . നംവകുപ്പും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും (ഡബ്ല്യുസിസിബി) അസം പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സോനിപൂർ ജില്ലയിൽ നിന്ന് ഹനീഫ് അലി പിടിയിലായത് . ഇയാളിൽ നിന്ന് കാണ്ടാമൃഗത്തിന്റെ കൊമ്പ് ഉൾപ്പെടെ വിവിധ മൃഗങ്ങളുടെ ശരീരഭാഗങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് ശേഷം അസമിൽ കാണ്ടാമൃഗ വേട്ടയിൽ കുറവുണ്ടായത് ശ്രദ്ധേയമാണ്. 45 വർഷത്തെ ഇടവേളയ്‌ക്കുശേഷം 2022ൽ സംസ്ഥാനത്ത് കാണ്ടാമൃഗവേട്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അസമിലെ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങൾക്കുള്ള ഫലം കൂടിയാണിത്.
2004 മുതൽ 2016 വരെ അസമിലെ കോൺഗ്രസ് ഭരണത്തിൽ 152 ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടിയിട്ടുണ്ട് . അസമിൽ വംശനാശഭീഷണി നേരിടുന്ന കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാൻ ബിജെപി സർക്കാർ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.















