കോഴിക്കോട്; ശബരിമലയിൽ പോയത് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ലെന്നു ബിന്ദു അമ്മിണി. തനിയ്‌ക്ക് നീതി ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിന്ദു അമ്മിണിയുടെ ന്യായീകരണം
നീതി ലഭിക്കാനായി കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. പോലീസും ഹിന്ദു സംഘടനകളും ഒത്തുകളിക്കുകയാണെന്നാണ് ബിന്ദു അമ്മിണിയുടെ മറ്റൊരു ആരോപണം. തനിക്ക് സംരക്ഷണം നൽകണമെന്ന് സുപ്രിംകോടതി ഉത്തരവുണ്ടെന്നും എന്നാൽ ഇതിന് പോലീസ് തയ്യാറാകുന്നില്ല. ബിന്ദു അമ്മിണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്ക് ഭീഷണിയുണ്ടെന്നാണ് ബിന്ദു അമ്മിണിയുടെ വിശദീകരണം.
കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ ആചാരലംഘനം നടത്താൻ ബിന്ദു അമ്മിണി നേതൃത്വം നൽകിയിരുന്നു. ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ആണ് സർക്കാർ സഹായത്തോടെ ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമിച്ചത്.















