കൊച്ചി: കാർഷിക നിയമങ്ങൾ പൂർണമായും കർഷകർക്ക് ഗുണം ചെയ്യുന്നവയാണെന്ന് മേജർ രവി. അതിർത്തിയിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണെന്നും നമ്മുടെ പ്രധാനമന്ത്രി അതിൽ എത്ര വ്യക്തത വരുത്തിയാലും ഈ സമരം തീരില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് ലൈവിലൂടെയാണ് മേജർ രവി തന്റെ നിലപാട് വ്യക്തമാക്കിയത്.
മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ
കർഷകർക്ക് പൂർണമായും ഗുണം ചെയ്യുന്ന ഒന്നാണ് കാർഷിക നിയമം. ഈ കോർപ്പറേറ്റുകൾ പൈസ നമുക്ക് തന്നില്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ളൊരു പ്രവണത ഉണ്ടോ ഇല്ലയോ എന്നത് പ്രധനമന്ത്രി പറഞ്ഞില്ലെന്ന് എവിടെയോ ഞാൻ കേട്ടു. നമ്മുടെ മാന്യ പ്രധാനമന്ത്രി ആ വാക്കുകൂടി പറഞ്ഞ് കഴിഞ്ഞാൽ നിങ്ങൾക്ക് ഈ സമരം തീർക്കാൻ പറ്റുമോ? പക്ഷെ അത് പറഞ്ഞാലും ഈ സമരം തീരില്ല. കാരണം അതൊരു രാഷ്‌ട്രീയ അജണ്ടയാണ്.
അവിടെ കർഷകർ എന്ന് പറഞ്ഞാൽ ഉയർന്ന അഭിമാനമുള്ളവരാണ്. പട്ടാളത്തിലാണ് എന്ന് പറയുന്നത് പോലെയാണ് അവിടെ കർഷകരാണെന്ന് പറയുന്നത്. ഇപ്പോൾ നടക്കുന്ന സമരത്തിന് പിന്നിൽ വ്യക്തമായ രാഷ്‌ട്രീയ അജണ്ടയുണ്ട്. എന്ത് തന്നെ ആയാലും കർഷകൻ മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്ന് ബില്ല് ഉറപ്പ് നൽകുന്നുണ്ട്.
ഉദാഹരണത്തിന് ആദ്യം ഉള്ളിക്ക് 20 രൂപ ഉറപ്പിക്കുന്നു. വിളവെടുക്കുമ്പോൾ അന്ന് ഉള്ളി വില 10 രൂപ ആണെങ്കിലും കർഷകന് 20 രൂപ കിട്ടും. അന്ന് 25 രൂപ ആണെങ്കിൽ പക്ഷേ ഉറപ്പിച്ച 20 രൂപയെ ലഭിക്കു. പക്ഷേ അവിടെ കർഷകന്റെ ലാഭം ഉറപ്പാക്കുന്നുണ്ട്. കോർപ്പറ്റേുകളാണ് അവിടെ പൂർണ ഉത്തരവാദി എന്ന ഉറപ്പ് നിയമത്തിലില്ല എന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് നൽകിയാലും കർഷക സമരം പിൻവലിക്കാനിടയില്ലെന്നും മേജർ രവി പറയുന്നു.
Posted by Major Ravi on Monday, November 30, 2020















