അഡ്‌ലെയ്ഡ്: തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും നായകന്‍ വിരാട് കോഹ്ലിയുടെയും രഹാനയുടേയും മികവില്‍ ഇന്ത്യ 233 റണ്‍സ് കടന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9 റൺസുമായി വൃദ്ധിമാന്‍ സാഹയും 15 റൺസുമായി അശ്വിനുമാണ് ക്രീസില്‍.
180 പന്തില്‍ 74 റണ്ഡസ് നേടിയാണ് കോഹ്ലി റണ്ണൗട്ടായി മടങ്ങിയത്. തുടക്കത്തില്‍ പൃഥ്വി ഷാ(0), മായങ്ക് അഗര്‍വാള്‍(17) എന്നിവരെ വേഗം നഷ്ടപ്പെട്ട ശേഷം ചേതേശ്വര്‍ പൂജാര(43)യുടെ ക്ഷമയാര്‍ന്ന ഇന്നിംഗിസാണ് ഇന്ത്യക്ക് തുണയായത്. കോഹ്ലിയും മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെ ഇന്ത്യ മൂന്നാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നൂറിലേക്ക് എത്തി. തുടര്‍ന്ന് പൂജാര പുറത്തായ ശേഷം അതേ മികവില്‍ ബാറ്റിംഗ് തുടരുന്ന അജിന്‍ക്യാ രഹാനെയുമൊത്ത് 88 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് കോഹ്ലി മടങ്ങിയത്. സ്‌കോര്‍ 196ല്‍ നില്‍ക്കേ സ്റ്റാര്‍ക്കിന്റെ പന്തില്‍ രഹാനേയും(42) മടങ്ങി. 16 റണ്‍സിൽ ഹനുമാ വിഹാരിയെ ഹേസൽവുഡും വീഴ്‌ത്തി.
ഓസീസിനായി സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും കമ്മിന്‍സും ലയണും ഹേസൽവുഡും ഒരോ വിക്കറ്റുകളും വീഴ്‌ത്തി.















