ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വെള്ളം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം. ചിത്രത്തിലെ നായകനായ ജയസൂര്യയാണ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. ഒഴിവായ അപകടത്തിന്റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഡ്യൂപ്പ് ചെയ്യാമായിരുന്നിട്ടും തന്നാൽ കഴിയും വിധം ആ ഷോട്ട് നന്നാക്കുവാൻ ജയസൂര്യ കാണിച്ച ഉത്തരവാദിത്വം ലോക്കേഷണിൽ പലരെയും ഞെട്ടിച്ചു എന്ന് അണിയറ പ്രവർത്തകർ പറയുന്നു.
കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്ര ക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.















