ലാഹോർ: മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയ്യദിന് ശിക്ഷ വിധിച്ച് പാക് ഭീകര വിരുദ്ധ കോടതി.സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ പതിനഞ്ചു വർഷത്തേക്കാണ് തടവ് ശിക്ഷ. ഇസ്ലാമിക ഭീകര സംഘടനയായ ജമാ അത്ത് ഉദ് ദവയുടെ നേതാവാണ് ഹാഫിസ് സയ്യദ്. തടവ് ശിക്ഷയ്‌ക്കൊപ്പം രണ്ടു ലക്ഷം രൂപയും പിഴയും ഈടാക്കണം. 41 കേസ്സുകളാണ് സയ്യദിന്റെ പേരിലുള്ളത്. 28 കേസ്സാണ് കോടതി ഇപ്പോൾ പരിഗണിച്ചിട്ടുള്ളത്. മറ്റു കേസ്സുകൾ പരിഗണനയിലാണ്.
2008ൽ ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ അന്താരാഷ്‌ട്ര ഭീകരനായി മുദ്രകുത്തിയി രിക്കുന്നയാളാണ് സയ്യദ്. 21 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ് സയ്യദ്. എന്നാൽ എല്ലാവിധ വി.ഐ.പി പരിഗണനയിലുമാണ് സയ്യദിനെ പാകിസ്താൻ ജയിലിൽ പാർപ്പിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 17നാണ് സയ്യദിനെ അന്താരാഷ്‌ട്ര സമ്മർദ്ദത്തെ തുടർന്ന് പാകിസ്താൻ ജയിലിലാക്കിയത്. സയ്യദിനൊപ്പം ഹാഫിസ് അദ്ബസ് സലാം, സഫർ ഇഖ്ബാൽ, യഹ്വാ മുജാഹിദ്, മുഹമ്മദ് അഷറഫ് എന്നിവരും ജയിലിലുണ്ട്.
Comments