ലണ്ടൻ: ചൈനക്കെതിരെ വ്യാപാര നയത്തിൽ ശക്തമായ നിലപാടുമായി ബ്രിട്ടൺ. ഉയിഗുർ മുസ്ലീംങ്ങളെ അടിമവേല ചെയ്യിച്ചുള്ള ഉത്പ്പന്നങ്ങളാണ് ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളി ലേക്ക് വരുന്നതെന്ന സംശയമാണ് ബ്രിട്ടനെ നടപടിക്ക് പ്രേരിപ്പിച്ചത്. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടൺ ഒരു വിദേശരാജ്യത്തിനെതിരെ സ്വീകരിക്കുന്ന ആദ്യ വ്യാപാര നിരോധന നടപടിയാണിത്.
ചൈനയുടെ സിൻജിയാംഗ് മേഖലയിലാണ് മുപ്പതു ലക്ഷം ഉയിഗുറുകളെ തടങ്കൽ പാളയങ്ങളിൽ താമസിപ്പിച്ച് നിർബന്ധിത വേല ചെയ്യിക്കുന്നത്. തുച്ഛമായ ശന്പളം മാത്രം നൽകിയാണ് തൊഴിലെടുപ്പിക്കുന്നത്. മുസ്ലീം സമൂഹത്തിന് പുറംലോകവുമായി യാതൊരു വിധത്തിലും ബന്ധപ്പെടാനാകാതെയാണ് പാർപ്പിച്ചിരിക്കുന്നത്. തുണിവ്യവസായവുമായി ബന്ധപ്പെട്ടാണ് ഉയിഗുറുകളെ കൂടുതലായി അടിമവേല ചെയ്യിക്കുന്നതെന്നാണ് ബ്രിട്ടൺ കണ്ടെത്തിയത്. എന്നാൽ തൊഴിലധിഷിഠിത വിദ്യാഭ്യാസമാണ് ഭരണകൂടം നൽകുന്നതെന്നാണ് ചൈന പറയുന്നത്.
ബ്രിട്ടന്റെ ചൈനയ്‌ക്കെതിരായ വ്യാപാര നയം വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബാണ് പുറത്തുവിട്ടത്. നിലവിലെ താൽക്കാലിക നിരോധനം കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം കർശനമാക്കുമെന്നും റാബ് വ്യക്തമാക്കി. ഹോങ്കോംഗ് വിഷയത്തിലാണ് ബ്രിട്ടനെതിരെ ചൈനയ്‌ക്ക് ശത്രുത വർദ്ധിച്ചത്.
Comments