ന്യൂഡൽഹി: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനത്തിൽ സ്വയം നിയന്ത്രണങ്ങൾ പ്രോത്സാഹിപ്പിക്കാനും അനാവശ്യ കിടമത്സരങ്ങൾ ഒഴിവാക്കാനും നടപടികളുമായി കേന്ദ്രസർക്കാർ. നിലവിൽ ഡിജിറ്റൽ സിനിമാ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാൻ നിയമ ങ്ങളില്ല. സൈബർ നിയമങ്ങളുടെ വിശാല പരിധി മാത്രമാണുള്ളത്. ഇത് മറികടക്കാനും നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് സ്വയം ഉറപ്പുവരുത്താനും കമ്പനികളെ പ്രേരിപ്പിക്കലാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യയിൽ ഏതാണ്ട് 40 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളാണ് നിലവിലുള്ളത്. ഭൂരിഭാഗവും ബഹുരാഷ്ട തലത്തിൽ പ്രവർത്തിക്കുന്നവയുമാണ്. എല്ലാവരേയും ഒരുമിപ്പിക്കുന്നതിനും കേന്ദ്രസർക്കാ റിന്റെ മേൽനോട്ടം ഉറപ്പുവരുത്തലുമാണ് ലക്ഷ്യം. ഇതിനായി പ്രത്യേക വെബ് സൈറ്റും കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ നെറ്റ്ഫ്‌ലിക്‌സ്, ആമസോൺ പ്രൈം, ഹോട്ട് സ്റ്റാർ എന്നിവയാണ് പ്രധാനമായുള്ളത്. ഇവയ്ക്ക് പുറമേ വാർത്താ അധിഷ്ഠിത വെബ് സൈറ്റുകൾ ദിനം പ്രതി വർദ്ധിച്ചുവരികയുമാണ്.
രാജ്യത്ത് മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ വിവിധ സംവിധാനങ്ങളാണുള്ളത്. അച്ചടി മാദ്ധ്യമങ്ങൾക്കായി പ്രസ്സ് കൗൺസിലുണ്ട്. സിനിമകൾക്കായി സെൻസർ ബോർഡുണ്ട്. കേബിൾ ടി.വികൾക്കായി റെഗുലേഷൻ ആക്ട് നിലവിലുണ്ട്. ദൃശ്യമാദ്ധ്യമങ്ങൾക്കും നിയമങ്ങളുണ്ട്. എന്നാലിതുവരെ ഓവർ ദ ടോപ് എന്ന് വിളിക്കുന്ന ഒ.ടി.ടി സംവിധാനങ്ങളും ഇനി സ്വയം നിയന്ത്രിത മാനദണ്ഡങ്ങളെ ശ്രദ്ധിക്കണമെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
Comments