ന്യൂയോർക്ക്: ടിബറ്റിന്റെ രക്ഷയ്‌ക്കായുള്ള നയം ശക്തമാക്കി അമേരിക്ക. ദ ടിബറ്റിയൻ പോളിസി ആന്റ് സപ്പോർട്ട് ആക്ട് (ടി.പി.എസ്.എ)യാണ് അമേരിക്ക നടപ്പാക്കുന്നത്. ചൈനയുടെ കടന്നുകയറ്റത്താലും ഭരണകൂട ഭീകരതയാലും നാടും വീടും വിട്ട് അഭയാർത്ഥിയായവരും പുറത്താക്കപ്പെട്ടവർ രൂപീകരിച്ച ഭരണകൂടവും നിരന്തരം നടത്തിയ ആവശ്യമാണ് നടപ്പാകുന്നത്. ചൈനയുടെ ഭീഷണിയെ മറികടന്നാണ് അമേരിക്ക തീരുമാനം ശക്തമാക്കിയത്.
ടിപ്‌സാ എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന ടിബറ്റിനായുള്ള നയം മാറ്റത്തിൽ ഇന്ത്യ പ്രധാന റോൾ വഹിക്കുമെന്നാണ് യൂറോപ്പ്യൻ ചിന്തകർ കരുതുന്നത്. സമീപകാലത്തെ ഇന്ത്യയോടുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങളും ഇന്ത്യയെ സഹായിക്കാൻ ടിബറ്റൻ വംശജരുടെ സൈന്യം ശ്രമിച്ചതും ചിന്തകർ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പ്യൻ ഫൗണ്ടേഷൻ ഫോർ ഏഷ്യൻ സ്റ്റഡീസ് എന്ന സംഘടനയാണ് ടിബറ്റിനായുള്ള അമേരിക്കയുടെ ശക്തമായ നീക്കത്തിന്റെ പ്രാധാന്യം പുറത്തുകൊണ്ടുവന്നത്.
അമേരിക്കയിലെ ജനകീയസഭാ അംഗങ്ങളായ ജെയിംസ് മാക് ഗവേൺ, ക്രിസ് സ്മിത്ത് എന്നിവർക്കൊപ്പം സെനറ്റർമാരായ മാർകോ റൂബിയോ, ബെൻ കാർഡിൻ എന്നിവരാണ് ടിബറ്റൻ വിഷയത്തിൽ 2002ലെ ടിബറ്റൻ പോളിസി ആക്ട് കൂടുതൽ വിപുലീകരിക്കാൻ നടത്തിയ ശ്രമമാണ് ടിപ്‌സായിലൂടെ നടത്തുന്നത്.
ടിപ്‌സാ നടപ്പാക്കുന്നത് വഴി ടിബറ്റൻ ബുദ്ധമതാനുയായികളായ നേതാക്കളേയും മതാചാര്യനായ ദലായ്‌ലാമയേയും അമേരിക്ക പുതിയ നയങ്ങളിലൂടെ നേരിട്ട് പിന്തുണയ്‌ക്കുകയാണ്. നിലവിലെ 85 വയസ്സുള്ള ദലായ് ലാമയുടെ നിർദ്ദേശങ്ങളെ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് അമേരിക്ക നയം നടപ്പാക്കുക എന്നാണ് സെനറ്റർമാർ പറയുന്നത്. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ടിബറ്റിന്റെ മോചനത്തിനായി പരിശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി ടിബറ്റിനെതിരെ നടപടി എടുത്ത എല്ലാ ചൈനീസ് ഉദ്യോഗസ്ഥർക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
Comments