വാഷിംഗ്ടൺ: ചൈനയ്‌ക്കെതിരെ ട്രംപിന്റെ അതേ സമീപനം സ്വീകരിക്കണമെന്ന മുറവിളിയുമായി റിപ്പബ്ലിക്കൻ അംഗങ്ങൾ. ട്രംപ് ഭരണകൂടത്തിന് കീഴിൽ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ചൈന വിലക്ക് ഏർപ്പെടുത്തിയതിനെതിരെ പ്രതികരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ട്രംപ് അനുകൂലികളായ റിപ്പബ്ലിക്കൻ അംഗങ്ങൾ.
‘ട്രംപ് പടിയിറങ്ങിയതോടെ ബീജിംഗ് അവരുടെ യഥാർത്ഥ നിറം പുറത്തെടുത്തു കഴിഞ്ഞു. സത്യം തുറന്നു പറഞ്ഞവരെ നുണകൊണ്ട് ജീവിക്കുന്ന കമ്യൂണിസ്റ്റു പാർട്ടിക്ക് ഇഷ്ടമല്ല. മാത്രമല്ല മനുഷ്യ സമൂഹത്തിനെതിരെയും കൂട്ടക്കൊലയ്‌ക്കെതിരേയുമാണ് അമേരിക്ക ശബ്ദമുയർത്തിയത്.’ റിപ്പബ്ലിക്കൻ നേതാവ് മിഷേൽ മാക്കൗൾ അഭ്യർത്ഥിക്കുന്നു.
ചൈനയുടെ അടിസ്ഥാനമില്ലാത്ത എല്ലാ നീക്കത്തേയും അപലപിക്കണമെന്ന് ജോ ബൈഡനോട് അഭ്യർത്ഥിക്കുന്നു. ചൈനയുടെ വിദേശനയങ്ങളിലെ കാർക്കശ്യത്തിനെതിരെ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കണമെന്നും മറ്റൊരു പ്രതിനിധിയായ സാറാ സെംങ് പറഞ്ഞു.
Comments