ബംഗളൂരു: ഇന്ത്യൻ വ്യോമയാന രംഗത്തിന് ഉണർവ്വേകാൻ അന്താരാഷ്‌ട്ര വ്യോമ പ്രദർശനം ഫെബ്രുവരിയിൽ. കൊറോണ കാലത്തെ ആദ്യ അന്താരാഷ്‌ട്ര വ്യോമപ്രദർശനമാണ് നടക്കുന്നതെന്ന് എയർ കമ്മഡോർ ശൈലേന്ദ്ര സൂദ് അറിയിച്ചു. എയ്‌റോ ഇന്ത്യാ 2021 എന്ന പേരിലാണ് പ്രദർശനം നടത്തുക. ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെയാണ് പ്രദർശനം. ബംഗളൂരുവിലെ യെലഹെങ്കാ എയർബേസിലാണ് പരിപാടി നടക്കുന്നത്.
ഇത്തവണത്തെ എയ്‌റോ ഇന്ത്യാ വ്യോമപ്രദർശനം പലതരത്തിൽ പ്രത്യേകതകൾ നിറഞ്ഞതാണ്. കൊറോണ കാലഘട്ടത്തിൽ ലോകത്ത് നടക്കുന്ന ആദ്യ എയർ ഷോയാണിത്. ഹൈബ്രിഡ് സംവിധാനത്തിൽ നടക്കുന്ന ആദ്യ മേള എന്ന പ്രത്യേകതയുമുണ്ട്. മൂന്ന് പ്രവൃത്തി ദിവസങ്ങളിലായിട്ടാണ് എയ്‌റോ ഇന്ത്യാ സംഘടിപ്പിച്ചിരിക്കുന്നതെന്നും ശൈലേന്ദ്ര സൂദ് പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സൂര്യകിരൺ ബി.എ.ഇ ഹ്വാക് എം.കെ 132യും സാരംഗിന്റെ അത്യാധുനിക ഭാരരഹിത ഹെലികോപ്റ്റർ ധ്രുവ് എന്നിവയും ആദ്യമായി പ്രദർശിപ്പിക്കപ്പെടും. വിമാനങ്ങളുടെ അന്തരീക്ഷത്തിലെ അഭ്യാസപ്രകടനങ്ങളും കരയിലെ പ്രദർശനങ്ങളുടെ കാര്യത്തിലും വിമാനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയെന്നും സൂദ് പറഞ്ഞു.
Comments