വാഷിംഗ്ടൺ: തായ് വാനെതിരെ ചൈനയുടെ ഭീഷണി വീണ്ടും. അമ്പതിലേറ യുദ്ധവിമാനങ്ങളെ തായ് വാന് മുകളിലൂടെ ഇരമ്പിപ്പായിച്ചാണ് ചൈന പ്രകോപനം സൃഷ്ടിച്ചത്. എല്ലാ സഹായവും വാഗ്ദ്ദാനം ചെയ്തിരിക്കുന്ന അമേരിക്കൻ നാവിക സേനയുടെ സമയോചിത ഇടപെടലാണ് തായ് വാന് ആത്മവിശ്വാസം നൽകിയത്. പെസഫിക് മേഖലയിലെ വിമാന വാഹിനി യുഎസ്എസ് തിയോഡോറാണ് യുദ്ധ വിമാനങ്ങളടക്കം തായ്‌വാൻ തീരത്തേക്ക് അതിവേഗം എത്തിച്ചത്. സമുദ്രങ്ങളുടെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം കാത്തുസൂക്ഷിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.
ചൈനാ കടലിൽ സാധാരണ പരിശീലനത്തിന്റെ ഭാഗമായാണ് അമേരിക്ക തിയോഡോറെന്ന അത്യാധുനിക വിമാനവാഹിനിയെ അണിനിരത്തിയത്. അമേരിക്കയുടെ ഏഴാം നാവിക വ്യൂഹത്തിന്റെ ഭാഗമാണ് തിയോഡോർ. മിസൈൽ ലോഞ്ചറുകളടക്കം നിരവധി സംവിധാനങ്ങളടങ്ങുന്ന ശക്തമായ പ്രത്യക്രമണ ക്ഷമതയുള്ളതാണ് ഏഴാം വ്യൂഹം.
Comments