വാഷിംഗ്ടൺ: കൊറോണ വ്യാപനത്തിൽ പലതും മൂടിവെയ്‌ക്കുന്ന ചൈനയ്‌ക്കെ തിരെ പിടിമുറുക്കി അമേരിക്ക. ചൈനയെ പൂർണ്ണമായും പ്രതികൂട്ടിലാക്കിയ മൈക്ക് പോംപിയോയുടെ നയം ആവർത്തിച്ച് പുതിയ സെക്രട്ടറി ബ്ലിങ്കനും രംഗത്ത്. ചൈന അന്വേഷണം വേഗത്തിലാക്കണമെന്നും മഹാമാരിയുടെ എല്ലാ വിവരങ്ങളും കണ്ടെത്തി ലോകത്തെ അറിയിക്കണ മെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
‘ചൈന കൊറോണ വിഷയത്തിൽ തീർത്തും പരാജയപ്പെട്ടിരിക്കുന്നു. ഒപ്പം വിവരങ്ങൾ പങ്കുവെയ്‌ക്കുന്നതിൽ മനപ്പൂർവ്വമായ അലംഭാവവും കാണി ക്കുകയാണ്. ലോകം മുഴുവൻ നിർബന്ധമായും അറിയേണ്ട വസ്തുതകളാണ് ചൈന പുറത്തുവിടാത്തത്. ആദ്യം കൊറോണ പൊട്ടിപ്പുറപ്പെട്ട സ്ഥലത്തെ വിവരം പോലും ഇപ്പോഴും ചൈന പുറത്തു വിട്ടിട്ടില്ലെന്നതും സംശയങ്ങൾ വർദ്ധിപ്പി ക്കുകയാണ്. വിദഗ്ധരെ ചൈന സന്ദർശിക്കാനും വിവരങ്ങൾ ശേഖരിക്കാനും ചൈന അനുവദിക്കണം. എല്ലാ കാര്യത്തിലും സുതാര്യമായ സമീപനം ആവശ്യമാണ്.’ ബ്ലിങ്കൻ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളുടെ സന്ദർശനം ചൈനയിൽ നടക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക വീണ്ടും ചൈനയെ വിമർശി ച്ചിരിക്കുന്നത്. വിഗദഗ്ധരെ ചൈന തീരുമാനിച്ചിരിക്കുന്ന മേഖലകളിൽ മാത്രമേ കൊണ്ടുപോകുന്നുള്ളു. വുഹാനിലെ എല്ലാ വിവരങ്ങളും ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
Comments