ബംഗളൂരു : മൂന്ന് ദിവസമായി ബംഗളൂരു യെലഹങ്ക എയർ ഫോഴ്സ് കേന്ദ്രത്തിൽ നടന്നുവരുന്ന എയ്റോ ഇന്ത്യ 2021 ന് ഇന്ന് സമാപനം . വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും . പ്രതിരോധ മേഖലയിലെ ഉന്നതരും സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരാകും.
രാവിലെ യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും . തുടർന്ന് പുതിയ കരാറുകളുടെ പ്രഖ്യാപനവും പുതിയ പ്രതിരോധ ഉപകരണങ്ങളുടെ നിർമാണ പ്രഖ്യാപനവും നടക്കും . വിവിധ വിഷയങ്ങളിൽ സെമിനാറുകളും ഇതിനൊപ്പം നടക്കും.
തേജസ് എം.കെ 1 വാങ്ങാനുള്ള 48,000 കോടിയുടെ കരാർ ഔദ്യോഗികമായി കൈമാറിക്കൊണ്ടായിരുന്നു എയ്റോ ഇന്ത്യ ആരംഭിച്ചത് . പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് എച്ച് എ എല്ലിന് കരാർ കൈമാറിയത്. തദ്ദേശീയ നിർമ്മിത യുദ്ധ ടാങ്കായ അർജുൻ വാങ്ങാനുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചനയുണ്ട് .
അറുനൂറിലധികം കമ്പനികൾ പങ്കെടുത്ത എയ്റോ ഇന്ത്യയിൽ 78 ഓളം വിദേശ കമ്പനികളും പങ്കെടുത്തിരുന്നു .ലോക്ക് ഫീഡ് മാർട്ടിൻ , ബോയിംഗ് , ദെസ്സോ , റഫേൽ ,സഫ്രാൻ തുടങ്ങിയ വിദേശ കമ്പനികളാണ് പങ്കെടുത്തത് . ഇന്ത്യയിൽ നിന്ന് എച്ച് എ എൽ, ബിഡിഎൽ , ടാറ്റാ, അദാനി തുടങ്ങിയ പ്രമുഖ കമ്പനികളാണ് പ്രദർശനത്തെ ആകർഷകമാക്കിയത് . ചരിത്രത്തിലാദ്യമായി ഉത്തർ പ്രദേശ് സർക്കാരും എയ്റോ ഷോയിൽ പങ്കെടുത്തു .
Comments