ലണ്ടൻ: ചൈനയുടെ ഉടമസ്ഥതയിലുള്ള വാർത്താവിതരണ കമ്പനിയുടെ പ്രവർത്തന ലൈസൻസ് ബ്രിട്ടൺ റദ്ദാക്കി. മാദ്ധ്യമസ്ഥാപനത്തിന്റേതായ ഉത്തരവാദിത്തം നിറവേറ്റാൻ ലണ്ടനിൽ പ്രവർ്ത്തിക്കുന്ന സ്ഥാപനത്തിന്റെ ചുമതലക്കാർ ശ്രമിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് നടപടി. ചാനൽ സംപ്രക്ഷേപണം നടത്തുന്ന സ്ഥാപനത്തിന്റെ പൂർണ്ണ നിയന്ത്രണം ചൈനയാണ് നിർവ്വഹിക്കുന്നതെന്നും അവരുടെ ഒരു നിഴൽ കമ്പനിയാണ് ലണ്ടനിലുള്ള തെന്നുമാണ് ബ്രിട്ടീഷ് കണ്ടെത്തൽ.
‘ചൈനാ ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് ലണ്ടനിൽ പ്രവർത്തിപ്പിക്കുന്നവർക്ക് അതിലെ ഒരു കാര്യത്തിലും നിയന്ത്രണങ്ങളില്ല. അതിനാൽത്തന്നെ ലൈസൻസിന്റെ കാര്യത്തിൽ അംഗീകാരം നൽകാനാകില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേരിട്ട് നിയന്ത്രിക്കുന്ന ചാനലിനാണ് അപേക്ഷ ലഭിച്ചത്. യു.കെയുടെ വാർത്താ വിതരണ പ്രക്ഷേപണ നിയമം അതിനെതിരാണ്.’ ബ്രിട്ടീഷ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.
Comments