ന്യൂഡൽഹി: പാക്ഭീകരരുടെ പ്രധാന ലക്ഷ്യം അജിത് ഡോവലെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയത്. ജയ്‌ഷെ മുഹമ്മദിന്റെ സംഘത്തിൽപ്പെട്ടവരിൽ നിന്നാണ് അജിത് ഡോവലിനെതിരെയുള്ള പദ്ധതി കൂടുതൽ വ്യക്തമായത്. ഹിദായത്തുൾ മാലിക് എന്ന ഷോപ്പിയാൻ നിവാസിയാണ് വിവരങ്ങൾ കൈമാറിയത്. കഴിഞ്ഞയാഴ്ചയാണ് ഇയാളെ സുരക്ഷാ സേന പിടികൂടിയത്. ഡോവലിന്റെ ഓഫീസും പ്രവർത്തനരീതികളും ജയ്‌ഷെ മുഹമ്മദ് ഒരു വീഡിയോ തയ്യാറാക്കി പഠിച്ചുകൊണ്ടിരിക്കുന്നു എന്ന സൂചനയാണ് പിടിക്കപ്പെട്ട ഭീകരനിൽ നിന്നും ലഭിച്ചത്.
2019 മെയ് 24ന് ജമ്മുവിൽ നിന്നും ഡൽഹിയിലെത്തിയ മാലിക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ് വീഡിയോ ചിത്രീകരിച്ചെന്നാണ് അവകാശപ്പെടുന്നത്. 2016ലെ ഉറി സർജ്ജിക്കൽ സ്‌ട്രൈക്കും 2019 ബലാക്കോട്ട് തിരിച്ചടിയുടേയും കണക്കുതീർക്കുമെന്നാണ് ഭീകരരുടെ നയം. സൂചനകളെ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയവും പ്രതിരോധവകുപ്പും അതീവ ജാഗ്രതയോടെയാണ് വിലയിരു ത്തുന്നത്.
അജിത് ഡോവലിനെ തന്നെ ലക്ഷ്യമിടുന്ന പദ്ധതി തകർക്കാൻ അതീവ സുരക്ഷ യാണ് നൽകിയിട്ടുള്ളത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുഴുവൻ നിയന്ത്രണവും വഹിക്കുന്ന ഡോവലിന്റെ കണക്കുകൂട്ടലുകളാണ് പാക് സൈന്യത്തിനും ഭീകർക്കും വിലങ്ങു തടിയാകുന്നത്. ഒപ്പം ആഗോള രഹസ്യാ ന്വേഷണ വിഭാഗത്തിനും സൈനിക രഹസ്യാന്വേഷണ വിഭാഗത്തിനും ഏഷ്യൻ മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങളിൽ അജിത് ഡോവലാണ് വഴികാട്ടി.
Comments