ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ വീണ്ടും വിവാദ പ്രസ്താവനയുമായി പാകിസ്താൻ. ഇമ്രാൻ ഖാൻ സർക്കാരിന്റെ വിജയമാണ് പുൽവാമ ഭീകരാക്രണമെന്നാണ് പാക് മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവന.തങ്ങൾ ഭീകരവാദത്തിന്റെ സംഘാടകരാണെന്ന് പരസ്യമായി അംഗീകരിക്കുന്ന പാക് നിലപാടാണ് ഫവാദിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്.
സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ 2019 ഫെബ്രുവരി 14നാണ് പുൽവാമജില്ലയിൽ ആക്രമണം നടന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 78 വാഹനവ്യൂഹങ്ങളിലായി 2547 സിആർപിഎഫ് ജവാന്മാരടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 40 ജവാന്മാരാണ് ചാവേർ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ചത്.ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്.
എന്നാൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന നിലപാടാണ് പാകിസ്താൻ തുടക്കം മുതൽ സ്വീകരിച്ചത്. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസഹറാണ് ആക്രണത്തിന് പിന്നിലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഏറ്റെടുക്കുകയും ചെയ്തതാണ്. എന്നാണ് മൗലാന അസഹറിനെ സംരക്ഷിക്കുന്ന നിലപാടാണ് അന്നും ഇന്നും പാകിസ്താൻ കൈക്കൊണ്ടത്.
എന്നാൽ പുൽവാമ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. ജെയ്ഷെ മുഹമ്മദിന്റെ നിരവധി ക്യാമ്പുകളും ഇന്ത്യ തകർത്തു.ഇത് പാകിസ്താന് വലിയ തിരിച്ചടിയായിരുന്നു. അതിർത്തി കടന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ഇമ്രാൻഖാൻ സർക്കാർ പകച്ചുനിൽക്കുകയായിരുന്നു.
Pakistan minister Fawad Chaudhry openly admitting that the #Pulwama attack in which our 40 CRPF Jawans martyred was a success of Imran Khan Govt.#Pakistan is now openly accepting with proud that they are the organizer of terrorism in #JammuAndKashmir.#14FebPulwamaBravehearts pic.twitter.com/X2IIu5fjI6
— Amin Tantray (@amin_tantray) February 14, 2021
Comments