ന്യൂഡൽഹി: ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ യോഗത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇന്ന് അഭിസംബോധന ചെയ്യും. സുരക്ഷാ കൗൺസിലിന്റെ 2020 ലെ 2532-ാം പ്രമേയം ചർച്ചയിലാണ് എസ്.ജയശങ്കർ സംസാരിക്കുന്നത്. സഭയുടെ പൊതു സംവാദമായി നിശ്ചയിച്ചിരിക്കുന്ന സെഷനിലെ ഇന്ത്യ അംഗമായശേഷമുള്ള സുപ്രധാന യോഗമാണ് ഇന്ന് നടക്കുന്നത്.
സുരക്ഷാ കൗൺസിലിന്റെ 2020ലെ പ്രമേയം ജൂലൈ ഒന്നിനാണ് അവതരിപ്പി ക്കപ്പെട്ടത്. ആഭ്യന്തര കലാപങ്ങളും സായുധപോരാട്ടങ്ങളും നടക്കുന്ന രാജ്യങ്ങളിലെ കൊറോണ പ്രതിരോധം എന്ന വിഷയമാണ് 2532-ാം പ്രമേയമായി അവതരിപ്പിക്കപ്പെട്ടത്. ഇത്തരം രാജ്യങ്ങളുടെ ഭരണപരമായ കെട്ടുറപ്പില്ലായ്മ, ആഭ്യന്തര കലഹങ്ങൾ, അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലെ ഉലച്ചിൽ, അന്താരാഷ്‌ട്ര നിയന്ത്രണങ്ങൾ എന്നീ വിഷയത്തിൽ ഇന്ത്യയുടെ അഭിപ്രായം എസ്.ജയശങ്കർ സഭയ്‌ക്ക് മുന്നിൽ വെയ്‌ക്കും.
ഭീകരതയും ആഭ്യന്തരകലഹവും മൂർഛിച്ചിരിക്കുന്ന രാജ്യങ്ങളിലെ കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്കായി മികച്ച ആശുപത്രിസേവനം ഉറപ്പുവരുത്താനും സുരക്ഷ ഉറപ്പുവരുത്താനും സുരക്ഷാ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യ പ്പെട്ടിരുന്നു. എട്ട് കാര്യങ്ങളടങ്ങുന്ന കർമ്മ പദ്ധതിയാണ് നടപ്പിലാക്കാൻ തീരുമാനിച്ചത്. ബന്ദികളാക്കി വെച്ച് വിലപേശുന്ന ഭീകരസംഘടനകളായ ഐ.എസ്, അൽ ഖ്വയ്ദ, അൽ നുസ്ര ഫ്രണ്ട് തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളുടെ വ്യാപനവും പ്രമേയത്തിലുണ്ട്.
Comments