ന്യൂയോർക്ക്: ആഗോള തലത്തിലെ ഭീകരതയ്‌ക്ക് കൂട്ടുനിൽക്കുന്നത് ഇറാഖിലെ സംഘടനകളാണെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ ഇത്തരം ഭീകരസംഘടനകളെ തുടച്ചുനീക്കാൻ മുൻകൈ എടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രക്ഷാ കൗൺസിലിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് ഇറാഖിനെ പേരെടുത്ത് പരാമർശിച്ചത്. ഇറാഖ് കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റാണ് ആഗോളഭീകരതയുടെ രൂക്ഷത കൂട്ടുന്നതെന്നും ഇന്ത്യ പറഞ്ഞു.
‘ഇറാഖിലെ ജനവാസ കേന്ദ്രങ്ങളിൽ മനുഷ്യബോംബുകളും ചാവേറുകളും പൊട്ടിത്തെറിക്കുന്നത് വലിയ തെളിവാണ്. ഇറാഖിലെ ഇത്തരം ഭീകരസംഘടന കൾ ആഗോള ഭീഷണിയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടും ഇറാഖിൽ നടപടിയില്ല. സുരക്ഷാ കൗൺസിലാണ് ഇനി തീരുമാനം എടുക്കേണ്ടത്.’ തിരുമൂർത്തി പറഞ്ഞു.
ഭീകരതക്കെതിരായ ഇറാഖിന്റെ ആത്മാർത്ഥ ശ്രമങ്ങൾക്ക് ഇന്ത്യ എല്ലാ പിന്തുണയും നൽകും. ആഗോളതലത്തിലെ എല്ലാ മനുഷ്യരും ഭീകരതെക്കെതിരായ പ്രവർത്തനങ്ങൾക്ക് ഇറാഖിനൊപ്പമുണ്ടാകുമെന്നും തിരുമൂർത്തി പറഞ്ഞു. ലോകരാജ്യങ്ങളോട് ഇറാഖിന്റെ സായുധ സേനകൾക്ക് പിന്തുണ നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 1267-ാം പ്രമേയത്തിന്റെ പ്രധാന ഊന്നൽ ഇറാഖിലെ ഐ.എസിനെ ഇല്ലാതാക്കലായിരുന്നു. ഈ മുൻഗണ തെറ്റിക്കരുതെന്നും തിരുമൂർത്തി ഓർമ്മിപ്പിച്ചു.
Comments