കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ അക്രമിസംഘത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന അപേക്ഷയുമായി ബംഗാൾ ബി.ജെ.പി ഘടകം. ബംഗാളിലെ തെരഞ്ഞെടുപ്പിന്റെ മുഖ്യ സൂത്രധാരനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ രംഗത്തുള്ളതിനാലാണ് ബി.ജെ.പി നിവേദനം നേരിട്ട് നൽകിയത്.
മമതയുടെ ധാർഷ്ട്യവും വർഗ്ഗീയ പ്രീണനവും ബി.ജെ.പി നേതാക്കളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിലേക്ക് എത്തിയെന്നാണ് ബി.ജെ.പി ബംഗാൾ ഘടകം ആരോപിക്കുന്നത്. ബംഗാളിലെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രതാപ് ബാനർജിയാണ് മമതയ്‌ക്കെതിരെ ഗുരതരമായ ആരോപണവുമായി രംഗത്തെത്തിയത്.
പരിവർത്തൻ യാത്രക്ക് നേരെ പലയിടത്തും തൃണമൂൽ പരസ്യമായ അക്രമമാണ് നടത്തുന്നത്. മിനാഖാ ബാസാർ, ബസീർഖട്ട്, നോർത്ത് 24 പർഗാന എന്നിവിട ങ്ങളിലെല്ലാം യാത്രക്ക് നേരെ ആക്രമണം നടന്നു. പലയിടത്തും ബോംബാ ക്രമണവും നടത്തിയത് സംസ്ഥാന സർക്കാർ അറിവോടെയാണെന്നാണ് ബി.ജെ.പി തെളിവ് നിരത്തുന്നത്.
പരിവർത്തന യാത്ര ബംഗാളിൽ ഉണ്ടാക്കുന്നത് വലിയ ചലനമാണ്. ഇതിൽ മമതയും തൃണമൂലും ഒരുപോലെ വിറളിപിടിച്ചിരിക്കുന്നു എന്നാണ് പ്രതിപക്ഷ കക്ഷികളെല്ലാം ഒരു പോലെ പറയുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വം തുടർച്ചയായി എത്തുന്ന രീതിയുണ്ടാക്കുന്ന ചലനമാണ് മമതയെ പ്രകോപിപ്പിക്കുന്നത്. പരിവർത്തന യാത്രയ്‌ക്ക് നഗരത്തേക്കാൾ ഗ്രാമീണ മേഖലകളിൽ തൃണമൂൽ വലിയ പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നതിനെ ശക്തിയുക്തം നേരിടുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.















