Wednesday, April 21 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Vehicle
  • Culture
    • Astrology
    • Spirituality
    • Temple
  • Columns
  • Live TV
  • ‌
    • Video
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Vehicle
  • Culture
    • Astrology
    • Spirituality
    • Temple
  • Columns
  • Live TV
  • ‌
    • Video
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
No Result
View All Result
Janam TV
TV
Home Culture Temple

രണ്ട് വിഭാഗക്കാര്‍ ഒരേ തരത്തില്‍ പൂജ ചെയ്യുന്ന വേട്ടക്കൊരുമകന്‍ ക്ഷേത്രം

by Janam Web Desk
Feb 23, 2021, 07:38 pm IST
രണ്ട് വിഭാഗക്കാര്‍ ഒരേ തരത്തില്‍ പൂജ ചെയ്യുന്ന വേട്ടക്കൊരുമകന്‍ ക്ഷേത്രം

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു ആചാര അനുഷ്ഠാനകലയാണ് തെയ്യം. അവയില്‍ ഏറ്റവും കൂടുതലായി കെട്ടിയാടുന്ന ഒന്നാണ് വേട്ടക്കൊരുമകന്‍. ഈ തെയ്യത്തെ കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. വേട്ടക്കൊരു മകന്റെ ആരൂഡം എന്നു പറയുന്നത് ബാലുശ്ശേരി കോട്ട ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രമാണ്.  നിരവധി ചരിത്രങ്ങളും ഐതിഹ്യങ്ങളും നിലകൊള്ളുന്ന ഒരു ക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിലേയ്ക്ക് എത്തുന്നതിന് കുറച്ചു മുന്‍പേ തന്നെ ബാലുശ്ശേരി കോട്ട കാണാം. കോട്ട കടന്നു ചെന്നാല്‍ മുന്നില്‍ തന്നെ മണ്ഡപവും കാണാം. അതും കഴിഞ്ഞു വേണം ക്ഷേത്രത്തിലേക്ക് പോകാന്‍. ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുഭാഗങ്ങളിലുമായി മണ്ണുകൊണ്ട് തീര്‍ത്ത മതിലുകള്‍ കാണാം.

വളരെ പ്രകൃതി സുന്ദരമായ ഒരു അന്തരീക്ഷമാണ് ഇവിടം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വേട്ടക്കൊരുമകന്‍ തന്നെയാണ്. നിരവധി ക്ഷേത്രങ്ങളില്‍ ഉപപ്രതിഷ്ഠയായിട്ടാണ് വേട്ടയ്‌ക്കൊരുമകന്‍ ഉണ്ടാകാറുളളത്. ക്ഷേത്രത്തിനു ചുറ്റുമായി നിരവധി പഴയ കെട്ടിടങ്ങളും വളരെ വിശാലമായ സൗകര്യങ്ങളും മതില്‍ക്കെട്ടുകളും ക്ഷേത്രക്കുളവും ഉണ്ട്. പാശുപതാസ്ത്രം ലഭിക്കാന്‍ വേണ്ടി അര്‍ജ്ജുനന്‍ പരമശിവനെ തപസു ചെയ്തു. എന്നാല്‍ ഇത് നല്‍കുന്നതിനു മുന്‍പേ അര്‍ജ്ജുനനെ പരീക്ഷിക്കാനായി പരമശിവനും പാര്‍വ്വതിയും കാട്ടാളവേഷം ധരിച്ച് എത്തുകയും തങ്ങളുടെ പരീക്ഷണങ്ങളില്‍ വിജയിച്ച അര്‍ജുനന് പാശുപതാസ്ത്രം നല്‍കുകയും ചെയ്തു. എന്നാല്‍ ആ സമയം ശിവപാര്‍വ്വതിമാര്‍ക്കുണ്ടായ മകനാണ് വേട്ടക്കൊരുമകന്‍ എന്നാണ് ഐതിഹ്യം പറയുന്നത്. അയ്യപ്പനെയാണ് വേട്ടക്കൊരുമകനായി കണക്കാക്കുന്നത് എന്നൊരു ഐതീഹ്യവും നിലനില്‍ക്കുന്നുണ്ട്.

ശിവപാര്‍വ്വതിമാര്‍ കാട്ടാള വേഷം ധരിച്ച സമയത്ത് ഉണ്ടായ മകനായതിനാല്‍ വേട്ടക്കൊരുമകന്‍ വീരശൂര പരാക്രമിയും കാട്ടാളവര്‍ഗ്ഗത്തില്‍ പെട്ട സ്വഭാവരീതിയുള്ള വ്യക്തി ആയിരുന്നു. അതുകൊണ്ടു തന്നെ ദേവ ലോകത്തു നിന്നും വേട്ടയ്‌ക്കൊരുമകനെ പരമശിവന്‍ ഭൂമിയിലേയ്ക്ക് അയച്ചു. ബാലുശ്ശേരി കോട്ടയില്‍ രാജാക്കന്മാര്‍ തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ശിവഭഗവാനോട് പ്രാര്‍ത്ഥിച്ചു. തന്റെ ശക്തിയില്‍ നിന്നു തന്നെ ഉടലെടുത്ത ഒരാള്‍ അഭയം നല്‍കാനായി അവിടെ ഉണ്ടാകും എന്ന് ശിവഭഗവാന്‍ പറഞ്ഞു. അങ്ങനെയാണ് ഈ ക്ഷേത്രം ഉണ്ടായത് എന്നാണ് ഐതിഹ്യം. അതുകൂടാതെ നമസ്‌കാര പട്ടര്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ നമസ്‌കരിച്ച് വേട്ടയ്‌ക്കൊരുമകനെ തങ്ങളുടെ രാജ്യത്തേക്ക് കൂട്ടിക്കൊണ്ടു വന്നു എന്നും ഒരു ഐതിഹ്യമുണ്ട്.

അതുകൊണ്ടു തന്നെ ഈ ക്ഷേത്രത്തില്‍ രണ്ടു തരത്തിലുളള പൂജാവിധികളാണ് ഉളളത്. ബ്രാഹ്മണര്‍ ചെയ്യുന്ന പൂജാവിധിയും കൂടാതെ നമസ്‌കാര പട്ടര്‍ വിഭാഗക്കാരും ഒരുപോലെ തന്നെ പൂജകള്‍ ചെയ്യുന്നു. രണ്ടു വിഭാഗത്തേയും തുല്യ തരത്തിലുളള ശാന്തിക്കാരായാണ് ദേവസ്വം അനുവദിച്ചിട്ടുളളത്. ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇവിടുത്തെ വഴിപാടായ ചതുശതം എന്നുപറയുന്ന വഴിപാട്. നാല് കൂട്ട് ചേര്‍ന്നാണ് ഈ പ്രസാദം തയ്യാറാക്കുന്നത്. ഇത് എങ്ങനെ വേണമെന്നും ഇതിനെ അളവും ഇവിടുത്തെ പഴയ ശിലകളില്‍ എഴുതി വെച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രകൃതിയോട് ഏറെ അടുത്തു നില്‍ക്കുന്ന ക്ഷേത്രമാണ് വേട്ടക്കൊരുമകന്‍ ക്ഷേത്രം.

ജനം ടിവി ഓണ്‍ലൈന്‍ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags: kozhikodevettakkorumakan templebalussery
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

പത്താമുദയ ദിവസം പ്രതിഷ്ഠയ്ക്ക് നേരെ സൂര്യരശ്മികള്‍ പതിയുന്ന അത്ഭുതം ; ആര്യങ്കാവ് അയ്യപ്പക്ഷേത്രം

പത്താമുദയ ദിവസം പ്രതിഷ്ഠയ്ക്ക് നേരെ സൂര്യരശ്മികള്‍ പതിയുന്ന അത്ഭുതം ; ആര്യങ്കാവ് അയ്യപ്പക്ഷേത്രം

മഹാദേവന്‍, പെരുമാള്‍ എന്നീ രണ്ട് ഭാവങ്ങളിലുളള പ്രതിഷ്ഠ; കോട്ടയില്‍ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം

മഹാദേവന്‍, പെരുമാള്‍ എന്നീ രണ്ട് ഭാവങ്ങളിലുളള പ്രതിഷ്ഠ; കോട്ടയില്‍ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം

ഗുരുവായൂരില്‍ തുലാഭാരം നടത്തുന്നതിനു പിന്നിലെ ഐതിഹ്യം ഇതാണ്

ഗുരുവായൂരില്‍ തുലാഭാരം നടത്തുന്നതിനു പിന്നിലെ ഐതിഹ്യം ഇതാണ്

വന മധ്യത്തിൽ പ്രകൃതി ഒരുക്കിയ ഗുഹാക്ഷേത്രം

വന മധ്യത്തിൽ പ്രകൃതി ഒരുക്കിയ ഗുഹാക്ഷേത്രം

വിഷമങ്ങളെല്ലാം കാക്കാത്തിയമ്മയുടെ കാതില്‍ നേരിട്ട് പറയാം

വിഷമങ്ങളെല്ലാം കാക്കാത്തിയമ്മയുടെ കാതില്‍ നേരിട്ട് പറയാം

തിരുനെല്ലി പോകുന്നതിനു മുന്‍പേ തൃശ്ശിലേരി മഹാദേവക്ഷേത്രത്തില്‍ വിളക്കു വെയ്ക്കണം

തിരുനെല്ലി പോകുന്നതിനു മുന്‍പേ തൃശ്ശിലേരി മഹാദേവക്ഷേത്രത്തില്‍ വിളക്കു വെയ്ക്കണം

Load More

Latest News

കേരള സർക്കാരിന്റെ അവാർഡ് ലഭിച്ച നടൻ ഉൾപ്പെടെ രണ്ട് പേർ കഞ്ചാവുമായി പിടിയിൽ

ലോറിയിലെ രഹസ്യ അറയിൽ കഞ്ചാവ് കടത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

റിപ്പബ്ലിക് ദിനാഘോഷങ്ങൾ വേണ്ടെന്ന് ശശിതരൂർ; പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദിത്വപരമെന്നും വിമര്‍ശനം

ശശി തരൂരിന് കൊറോണ

സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷം ; നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷം ; നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

പാകിസ്താന് വൻ തിരിച്ചടി ; എണ്ണ വായ്പയായി നൽകുന്നത് സൗദി നിർത്തലാക്കി

സർക്കാരിനെതിരായ ഗൂഢാലോചന: തെളിവായി പങ്കുവെച്ചത് ബോളിവുഡ് വീഡിയോ; ഡിലീറ്റ് ചെയ്ത് തടിതപ്പി ഇമ്രാൻ ഖാൻ

രോഗവ്യാപനം രൂക്ഷം; ടെസ്റ്റ് പോസിറ്റിവിറ്റി ഏറ്റവും ഉയർന്ന നിരക്കിൽ ; പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഇന്ന് 22,414 പേർക്ക് കൊറോണ

സുബീറ ഫർഹത്തിന്റെ കൊലപാതകം : കൊലപ്പെടുത്തിയത് മൂന്നര പവൻ സ്വർണത്തിന് വേണ്ടി ; പ്രതി കുറ്റസമ്മതം നടത്തി

സുബീറ ഫർഹത്തിന്റെ കൊലപാതകം : കൊലപ്പെടുത്തിയത് മൂന്നര പവൻ സ്വർണത്തിന് വേണ്ടി ; പ്രതി കുറ്റസമ്മതം നടത്തി

ഇഷ്ടദേവതാ ഭജനം

ഇഷ്ടദേവതാ ഭജനം

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist